ഇന്ത്യയുടെ വാണിജ്യ കയറ്റുമതിയിൽ 15 ശതമാനത്തിന്റെ വളർച്ചവിലക്കയറ്റത്തോത് 4.45 ശതമാനമായി ഉയർന്നു; 19 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിൽഇന്ത്യ ലോകത്തെ ആറാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ; ജിഡിപി 374 ലക്ഷം കോടിയായിപെട്രോളിയം ഉൽപന്നങ്ങളുടെ കയറ്റുമതിയിൽ ഇന്ത്യയ്ക്ക് കുതിച്ചുചാട്ടംസ്വർണവായ്പ: 80 ശതമാനവും 5 ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ

ഇഞ്ചി കർഷകർക്ക് ആശ്വാസമായി വില വർധന

പുൽപ്പള്ളി: കർഷകർക്ക് ആശ്വാസമേകി ചെറിയ ഇടവേളയ്ക്ക് ശേഷം ഇഞ്ചി വില ഉയർന്നുതുടങ്ങി. കഴിഞ്ഞ വർഷം ഇതേ സമയത്ത് ഒരു ചാക്ക് ഇഞ്ചിക്ക് 1000 രൂപയായിരുന്നു വിലയെങ്കിൽ, നിലവിൽ അത് 2600 രൂപ വരെയായി. ഇത്തവണത്തെ കൃഷിയിൽ രോഗ, കീട ബാധകൾ കാരണം ഉത്പാദനം കുറവായതിനാൽ, വില ഇനിയും ഉയരുമെന്ന പ്രതീക്ഷയിലാണ് കർഷകർ.

വയനാട്ടിൽ പരമ്പരാഗത വിളകൾ തകർന്നതോടെ വർഷങ്ങളായി നിരവധി കർഷകർ ഇഞ്ചി കൃഷിയിലേക്ക് തിരിഞ്ഞിരുന്നു. മുൻപ് ഒരു ചാക്ക് ഇഞ്ചിക്ക് 13,000 രൂപ വരെ ലഭിച്ചിരുന്ന റെക്കോർഡ് കാലമുണ്ടായിരുന്നു. എന്നാൽ പിന്നീട് വില കുത്തനെ ഇടിഞ്ഞു.

കഴിഞ്ഞ ഒരു വർഷമായി വിലക്കുറവ് കാരണം കർഷകർക്ക് വലിയ നഷ്ടമുണ്ടാവുകയും പലരും കടക്കെണിയിലാവുകയും ചെയ്തു. ഇതിന്റെ ഫലമായി ഈ സീസണിൽ ഇഞ്ചി കൃഷി ചെയ്തവരുടെ എണ്ണത്തിലും കുറവുണ്ടായി.

‘പൈലക്കുറേലിയ’ പോലുള്ള രോഗങ്ങൾ ബാധിച്ച് ഹെക്ടർ കണക്കിന് കൃഷിയാണ് നശിച്ചത്. എങ്കിലും, മരുന്നുകൾ ഉപയോഗിച്ച് കൃഷി സംരക്ഷിച്ച കർഷകർക്ക് നിലവിലെ വില വർദ്ധനവ് ഒരു അനുഗ്രഹമാണ്.

ഉയർന്ന പാട്ടത്തുകയും കൂലിച്ചെലവും വ്യാപകമായ രോഗബാധയും കാരണം പലരും ഉപേക്ഷിച്ച ഈ കൃഷിമേഖലയ്ക്ക്, ഇപ്പോഴത്തെ വിലക്കയറ്റം ഒരു പുത്തൻ ഉണർവാണ് നൽകുന്നത്.

ഉത്പാദനക്കുറവ് കാരണം വരും ദിവസങ്ങളിൽ ഇഞ്ചി വില ഇനിയും ഉയർന്നേക്കാം എന്ന സൂചനയാണ് നിലവിലുള്ള വില വർദ്ധനവ് നൽകുന്നത്. ഇത് കൃഷി നിലനിർത്തിയ കർഷകർക്ക് വലിയ പ്രതീക്ഷ നൽകുന്നു.

X
Top