ഭൂട്ടാനിലെ പ്രധാന ഊര്‍ജ്ജ പദ്ധതികള്‍ക്ക് ഇന്ത്യയുടെ 4000 കോടി രൂപ ധനസഹായംചില്ലറ പണപ്പെരുപ്പം ഒക്ടോബറില്‍ എക്കാലത്തേയും താഴ്ന്ന നിരക്കിലെത്തിരണ്ടാംപാദ വളര്‍ച്ച അനുമാനം 7.2 ശതമാനമാക്കി ഇന്ത്യ റേറ്റിംഗ്‌സ് ആന്റ് റിസര്‍ച്ച്സാമ്പത്തിക വളർച്ചയ്ക്ക് വിലങ്ങ് വെക്കുന്ന ചരക്ക് നീക്കം30 വര്‍ഷങ്ങള്‍ക്ക് ശേഷം ടോള്‍ നയം അഴിച്ചുപണിയാന്‍ കേന്ദ്ര സര്‍ക്കാര്‍

ഐപിഒയ്ക്കായി സമര്‍പ്പിച്ച ഡിആര്‍എച്ച്പി പിന്‍വലിച്ച് ഫാംഈസി, ഫണ്ട് സമാഹരണം അവകാശ ഓഹരി വഴി

ന്യൂഡല്‍ഹി: പ്രാഥമിക പൊതു ഓഫറിനായി (ഐപിഒ) സമര്‍പ്പിച്ച ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് (ഡിആര്‍എച്ച്പി) പിന്‍വലിക്കുന്നതായി ഫാംഈസിയുടെ മാതൃസ്ഥാപനമായ എപിഐ ഹോള്‍ഡിംഗ്‌സ് അറിയിച്ചു. കഴിഞ്ഞ വര്‍ഷം നവംബര്‍ 9 ന് സമര്‍പ്പിച്ച പ്രീഐപിഒ ഡ്രാഫ്റ്റ് പേപ്പറുകള്‍ ‘വിപണി സാഹചര്യങ്ങളും തന്ത്രപരമായ പരിഗണനകളും’ കണക്കിലെടുത്ത് പിന്‍വലിക്കുന്നതായി കമ്പനി അറിയിക്കുയായിരുന്നു. വളര്‍ച്ച ഉറപ്പുവരുത്താനും വിപുലീകരണ പദ്ധതികള്‍ നടത്താനും അവകാശ ഓഹരികള്‍ പുറത്തിറക്കുമെന്നും അറിയിപ്പ് പറയുന്നു.

100 രൂപ ഇഷ്യുവിലയുള്ള നിര്‍ബന്ധിത കണ്‍വെര്‍ട്ടിബിള്‍ പ്രിഫറന്‍സ് ഷെയറുകളായിരിക്കും (സിസിപിഎസ്) കമ്പനി പുറത്തിറക്കുക. സെപ്തംബര്‍ ആദ്യവാരത്തോടെ ആരംഭിക്കുന്ന അവകാശ ഇഷ്യു, 30 ദിവസം വരെ നീളും. ഐപിഒ വൈകിപ്പിക്കുന്നതിന്റെ പേരില്‍ സെബി കമ്പനിയോട് വിശദീകരണം ചോദിക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

അതിനിടയിലാണ് നടപടികള്‍ പിന്‍വലിച്ച് അറിയിപ്പുണ്ടായിരിക്കുന്നത്. 6,250 കോടി രൂപയുടെ ഐപിഒ നടത്താനാണ് കമ്പനി കഴിഞ്ഞവര്‍ഷം ഡ്രാഫ്റ്റ് പേപ്പറുകള്‍ സമര്‍പ്പിച്ചത്. 1,929 കോടി കടം നികത്തുന്നതിനും 1,259 കോടി രൂപയുടെ ജൈവ വളര്‍ച്ചാ സംരംഭങ്ങള്‍ക്ക് ഫണ്ട് നല്‍കുന്നതിനും 1,500 കോടി രൂപ ഏറ്റെടുക്കലുകലിനും മാറ്റിവയ്ക്കുമെന്ന് കമ്പനി ഡ്രാഫ്റ്റ് പേപ്പറില്‍ പറഞ്ഞിരുന്നു.

X
Top