2028 ഓടെ ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകുമെന്ന് ഐഎംഎഫ്; 2030ല്‍ 7.1 ട്രില്യണ്‍ ഡോളര്‍ സ്വപ്നംകരവഴി കണ്ടെയ്നർ നീക്കം: രാജ്യാന്തര ചരക്കുകവാടമാകാൻ വിഴിഞ്ഞം; ആദ്യ ബുക്കിങ് അമേരിക്കയിലെ ഹൂസ്റ്റണിലേക്ക്ഫ്രാൻസുമായി വമ്പന്‍ പ്രതിരോധ കരാറിന് ഇന്ത്യ; റഫാല്‍ യുദ്ധവിമാനങ്ങള്‍ രാജ്യത്ത് തന്നെ നിര്‍മ്മിക്കുംരാജ്യത്ത് സ്റ്റീലിന് വൻ ഡിമാൻഡ്; ഉപഭോഗം റെക്കോർഡിൽ, ഇറക്കുമതി ആശ്രയത്വം തുടരുന്നുആഗോള വിപണികളുമായി മത്സരിക്കാൻ ഇന്ത്യ; ഇറക്കുമതി തീരുവ 10 ശതമാനത്തിൽ താഴെയാക്കും

3,740 കോടിയുടെ മുതൽ മുടക്കിൽ നാല് വ്യവസായ യൂണിറ്റുകൾ സ്ഥാപിക്കാൻ പെപ്‌സികോ

മുംബൈ: കാർബണേറ്റഡ് ശീതളപാനീയങ്ങൾ, ഫ്രൂട്ട് പൾപ്പ് അല്ലെങ്കിൽ ജ്യൂസ് അധിഷ്ഠിത പാനീയങ്ങൾ എന്നിവ ഉൽപ്പാദിപ്പിക്കുന്നതിനുള്ള യൂണിറ്റുകൾ സ്ഥാപിക്കാൻ ഒരുങ്ങി പെപ്‌സികോയുടെ ഓൾ ഇന്ത്യ ഫ്രാഞ്ചൈസിയായ വരുൺ ബിവറേജസ് ലിമിറ്റഡ്. ഉത്തർപ്രദേശിലെ ഗോരഖ്പൂർ, അമേഠി, പ്രയാഗ്‌രാജ്, ചിത്രകൂട് എന്നിവിടങ്ങളിലാണ് കമ്പനി പ്ലാന്റ് സ്ഥാപിക്കാൻ ഒരുങ്ങുന്നത്.

പുതിയതായി 5,650 തൊഴിലവസരങ്ങൾ സൃഷ്ഠിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്ന ഈ നാല് പ്ലാന്റുകൾക്കായി മൊത്തത്തിൽ 3,740 കോടി രൂപയുടെ നിക്ഷേപം നടത്താനാണ് കമ്പനി പദ്ധതിയിടുന്നത്. ഇതിന്റെ ആദ്യ ഘട്ടമെന്ന നിലയിൽ വരുൺ ബിവറേജസ് ലിമിറ്റഡിന് ഗോരഖ്പൂരിലെ നർകാത്ത ഗ്രാമത്തിൽ 45 ഏക്കർ സ്ഥലം അനുവദിച്ചതായി അഡീഷണൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പ്രതമേഷ് കുമാർ പറഞ്ഞു.

ഇവിടെ കമ്പനി പ്ലാന്റിനായി ഏകദേശം 1071. 28 കോടി രൂപയുടെ നിക്ഷേപം നടത്തും. പാനീയങ്ങൾ ഉൽപ്പാദിപ്പിക്കുകയും കുപ്പിയിലാക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന ഒരു ഇന്ത്യൻ കമ്പനിയാണ് വരുൺ ബിവറേജസ് ലിമിറ്റഡ്. പെപ്സികോയുടെ പാനീയങ്ങളുടെ ലോകത്തിലെ രണ്ടാമത്തെ വലിയ ബോട്ടിലിംഗ് കമ്പനിയാണിത്.

X
Top