Alt Image
കേരളം നിക്ഷേപസൗഹൃദസംസ്ഥാനമായി മാറിക്കഴിഞ്ഞെന്ന് മുഖ്യമന്ത്രിഇന്ത്യയില്‍ നിന്നുള്ള ഇലക്ട്രോണിക്സ് കയറ്റുമതി വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്ഒരു ലക്ഷം കോടിയുടെ അർബൻ ചലഞ്ച് ഫണ്ടിന് അംഗീകാരം; നഗരവികസനത്തിന് മണി ചലഞ്ചുമായി കേന്ദ്രംഇന്ത്യ ഏറ്റവും കൂടുതൽ എണ്ണ വാങ്ങുന്നത് സൗദിയിൽ നിന്ന്റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുന്നത് അവസാനിപ്പിക്കുമെന്ന് ഇന്ത്യ ഉറപ്പു നൽകിയെന്ന് യുഎസ്

പേടിഎം സിഇഒ വിജയ് ശേഖർ ശർമ്മയുടെ ഭാവി ഇനി നിക്ഷേപകരുടെ കയ്യിൽ

മുംബൈ: പേടിഎമ്മിന്റെ സ്ഥാപകനും ശതകോടീശ്വരനുമായ വിജയ് ശേഖർ ശർമ്മ നിലവിൽ നിക്ഷേപകരുടെ ആത്മവിശ്വാസത്തിന്റെ നിർണായക പരീക്ഷണത്തെ അഭിമുഖീകരിക്കുകയാണ്. ഇന്ത്യൻ ഓഹരി വിപണി ചരിത്രത്തിലെ ഏറ്റവും മോശം അരങ്ങേറ്റങ്ങളിലൊന്ന് നടത്തിയ ഫിൻ‌ടെക് കമ്പനിയുടെ ചുക്കാൻ പിടിക്കാൻ ശർമ്മ തുടരണമോ എന്ന് ഇനി ഓഹരി ഉടമകൾ തീരുമാനിക്കും.

വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് നടക്കുന്ന കമ്പനിയുടെ വാർഷിക പൊതുയോഗത്തിൽ വോട്ടുചെയ്യേണ്ട ഇനങ്ങളിൽ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ എന്ന നിലയിൽ വിജയ് ശേഖർ ശർമ്മ തുടരണമോ എന്നതിലും ഓഹരി ഉടമകൾ അവരുടെ അഭിപ്രായം രേഖപ്പെടുത്തും. പേയ്‌മെന്റ് ദാതാവിന്റെ നഷ്ടം നികത്താനുള്ള അദ്ദേഹത്തിന്റെ കഴിവിനെക്കുറിച്ചുള്ള ആശങ്കകൾ ഉദ്ധരിച്ച്, സ്ഥാപകനെ സിഇഒ സ്ഥാനത്ത് നിന്ന് മാറ്റാൻ ഒരു പ്രോക്‌സി ഉപദേശക സ്ഥാപനം ശുപാർശ ചെയ്തിരുന്നു.

ഷെയർഹോൾഡർമാർ ശർമ്മയുടെ പുനർനിയമനത്തിനെതിരെ വോട്ട് ചെയ്യണമെന്നും, കൂടാതെ ബോർഡ് ഒരു പ്രൊഫഷണലിനെ റോളിലേക്ക് കൊണ്ടുവരണമെന്നും ഇൻസ്റ്റിറ്റ്യൂഷണൽ ഇൻവെസ്റ്റർ അഡ്വൈസറി സർവീസസ് ഇന്ത്യ ലിമിറ്റഡ് കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു.

ഇന്ത്യയിലെ ടെക് സ്റ്റാർട്ടപ്പുകളുടെ തലയായ പേടിഎം, അതിന്റെ വരുമാന സാധ്യതയെക്കുറിച്ച് നിക്ഷേപകരെ ബോധ്യപ്പെടുത്തുന്നതിൽ തുടർച്ചയായി പരാജയപ്പെട്ടിരുന്നു, അതിനാൽ നവംബറിലെ പ്രാരംഭ പബ്ലിക് ഓഫറിംഗിന് ശേഷം അതിന്റെ മൂല്യത്തിന്റെ 60% നഷ്‌ടപ്പെട്ടു. അതേസമയം 1 ബില്യൺ ഡോളറിന്റെ വാർഷിക വരുമാനം നേടുന്ന ഇന്ത്യയിലെ ആദ്യത്തെ ഇന്റർനെറ്റ് കമ്പനിയായി പേടിഎം മാറുമെന്ന് 44 കാരനായ ശർമ്മ കഴിഞ്ഞ മാസം ഒരു അഭിമുഖത്തിൽ അവകാശപ്പെട്ടിരുന്നു.

X
Top