ഏപ്രിലിൽ ഇന്ത്യയുടെ കയറ്റുമതി ഉയർന്നുറഷ്യൻ ക്രൂഡോയിൽ: ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് അനുവദിച്ചിരുന്ന ‘ഇളവ്’ പിൻവലിച്ച് യുഎസ്ഇന്ധന വില ഉയരുന്നു; മൊത്ത വിലസൂചികയിൽ വൻ കുതിപ്പ്കുതിച്ചുയര്‍ന്ന് വിദേശനാണ്യ ശേഖരംഇന്ത്യയുടെ കരുതൽ എണ്ണശേഖരം 3 കോടി ബാരൽ ആക്കും; പ്രധാനമന്ത്രിയുടെ യുഎഇ സന്ദർശനത്തിൽ ധാരണ

വിൻഡോസിൻെറ തലപ്പത്തേക്ക് ഇന്ത്യക്കാരനായ പവൻ ദാവുലുരി

മൈക്രോസോഫ്റ്റിൻെറ വിൻഡോസ് വിഭാഗത്തെയും സർഫസ് ഡിവൈസസ് ടീമിനെയും ഇനി മദ്രാസ് ഐഐടി പൂർവ്വ വിദ്യാർത്ഥിയുമായ പവൻ ദാവുലുരി നയിക്കും.2001-മുതൽ മൈക്രോസോഫ്റ്റിൻെറ ഭാഗമായ ദാവുലുരി ഏകദേശം മൂന്ന് വർഷമായി കോർപ്പറേറ്റ് വൈസ് പ്രസിഡൻ്റായി സേവനമനുഷ്ഠിക്കുന്നു.

നേരത്തെ മൈക്രോസോഫ്റ്റ് വിൻഡോസ് ചുമതലയുണ്ടായിരുന്ന പനോസ് പനായ് ആമസോണിലേക്ക് പോയതിന് ശേഷം ഇപ്പോൾ ദാവലുരിയാണ് ഈ അധിക ചുമതലകൾ വഹിക്കുന്നത്.

മുൻ ഡീപ് മൈൻഡ് സഹസ്ഥാപകൻ മുസ്തഫ സുലൈമാനെ മൈക്രോസോഫ്റ്റ് എഐയുടെ തലവനായി മൈക്രോസോഫ്റ്റ് അടുത്തിടെ നിയമിച്ചിരുന്നു. ഇതിന് ശേഷമാണ് ദാവുലുരിക്ക് സ്ഥാനക്കയറ്റം നൽകുന്നത്.

പരസ്യങ്ങളുടെയും വെബ് സേവനങ്ങളുടെയും സിഇഒ മിഖായേൽ പരഖും ബിംഗ് സെർച്ച് എഞ്ചിനിലും എഡ്ജ് ബ്രൗസറിലും പ്രവർത്തിക്കുന്ന ആളുകൾ ഉൾപ്പെടുന്ന യൂണിറ്റും മൈക്രോസോഫ്റ്റ് എഐയുടെ ഭാഗമാകും.

പരാഖിൻ മൈക്രോസോഫ്റ്റിൻ്റെ ടെക്‌നോളജി ചീഫ് കെവിൻ സ്കോട്ടിനാണ് റിപ്പോർട്ട് ചെയ്യേണ്ടത്. വിൻഡോസ് മൈക്രോസോഫ്റ്റിൻ്റെ നിർണായക ഭാഗമായി തന്നെ തുടരും.

ഐടി പ്രോജക്റ്റുകൾക്കായി ഏത് ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ ഉപയോഗിക്കണമെന്ന് തീരുമാനിക്കുമ്പോൾ ക്ലയൻ്റുകൾ ഇപ്പോഴും വിൻഡോസിനെ ആശ്രയിക്കുന്നു. മൈക്രോസോഫ്റ്റും മറ്റ് പൊതു കമ്പനികളും ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൽ കൂടുതൽ താൽപ്പര്യം കാണിക്കുകയാണ്.

ആരാണ് പവൻ ദാവുലുരി?
മദ്രാസിലെ ഐഐടിയിൽ നിന്ന് ബിരുദം നേടിയ ദാവുലുരി 1999-ൽ യുഎസിലെ മേരിലാൻഡ് സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. കരിയറിൻ്റെ തുടക്കം മുതൽ മൈക്രോസോഫ്റ്റിൻ്റെ ഭാഗമാണ് അദ്ദേഹം, 2001-ലാണ് കരിയറിൻെറ തുടക്കം.

ദാവുലുരി മൈക്രോസോഫ്റ്റിൽ വിവിധ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. നേരത്തെ കോർപ്പറേറ്റ് വൈസ് പ്രസിഡൻ്റായിരുന്നു, വിൻഡോസ് സിലിക്കണിൻ്റെയും സിസ്റ്റംസ് ഇൻ്റഗ്രേഷൻ വിഭാഗത്തിൻെറയും മേൽനോട്ടം വഹിക്കുന്നു.

കഴിഞ്ഞ ആഴ്ച, ദാവുലുരിയുടെ നേതൃത്വത്തിൽ വിൻഡോസിലെ ചാറ്റ്ബോട്ട് വേഗത്തിൽ ലഭിക്കുന്നതിനായി കോപൈലറ്റ് ബട്ടണോടുകൂടിയ പിസികൾ മൈക്രോസോഫ്റ്റ് പുറത്തിറക്കിയിരുന്നു.

X
Top