എം എസ് സി ഐ സൂചികയില്‍ ഇന്ത്യയുടെ വെയിറ്റേജ് ആറുവര്‍ഷത്തെ താഴ്ന്ന നിരക്കില്‍സംസ്ഥാനത്ത് ബീഫ് ക്ഷാമം രൂക്ഷംവ്യവസായ സ്ഥാപനങ്ങൾ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം വാങ്ങുന്നത് തടഞ്ഞ് ഉത്തരവ്യുഎസ് – ഇറാൻ യുദ്ധം: ആഗോള സാമ്പത്തിക വളർച്ച കോവിഡിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലേക്കെന്ന് ലോകബാങ്ക്ജിഡിപി കണക്കുകളിൽ സംശയം പ്രകടിപ്പിച്ച് രഘുറാം രാജൻ

അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില വര്‍ധിച്ചു

മുംബൈ: യു.എസ് കരുതല്‍ ശേഖരം കുറഞ്ഞുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് എണ്ണവില വര്‍ദ്ധിച്ചു. അവധി സൂചികകള്‍ കഴിഞ്ഞ മൂന്ന് സെഷനുകളില്‍ മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ചവച്ചത്. ബ്രെന്റ് 1 ശതമാനം ഉയര്‍ന്ന് ബാരലിന് 85.10 ഡോളറിലെത്തിയപ്പോള്‍ വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റും സമാന ഉയര്‍ച്ച നേടി.

ബാരലിന് 78.98 ഡോളറിലാണ് ഡബ്ല്യുടിഐയുള്ളത്. കനത്ത നഷ്ടം സമ്മാനിച്ച നവംബര്‍ മാസം നേട്ടത്തോടെ അവസാനിപ്പിക്കാന്‍ ഇതോടെ സൂചികകള്‍ക്കായി. ഡിസംബര്‍ 4 ലെ ഒപെക് പ്ലസ് യോഗത്തിന് മുന്നോടിയായാണ് വിലവര്‍ധന.

കനത്ത വിലയിടിവ് നേരിട്ട സാഹചര്യത്തില്‍ ഉത്പാദനം വെട്ടിക്കുറയ്ക്കാന്‍ ക്രൂഡ് ഓയില്‍ കയറ്റുമതി രാഷ്ട്രങ്ങളുടെ സംഘടന തയ്യാറായേക്കും. ഒക്ടോബറില്‍ 2 മില്യണ്‍ ബാരല്‍ പ്രതിദിന ഉത്പാദനകുറവ് ഒപെക് വരുത്തിയിരുന്നു. കുറഞ്ഞ ചൈനീസ് ഡിമാന്റും ആഗോള മാന്ദ്യ സൂചനകളുമാണ് വിപണിയില്‍ എണ്ണവില കുറയ്ക്കുന്നത്.

X
Top