യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയംലോക കളിപ്പാട്ട വിപണി പിടിക്കാന്‍ പ്രത്യേക പദ്ധതിയുമായി കേന്ദ്രംതുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില വര്‍ധിച്ചു

മുംബൈ: യു.എസ് കരുതല്‍ ശേഖരം കുറഞ്ഞുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് എണ്ണവില വര്‍ദ്ധിച്ചു. അവധി സൂചികകള്‍ കഴിഞ്ഞ മൂന്ന് സെഷനുകളില്‍ മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ചവച്ചത്. ബ്രെന്റ് 1 ശതമാനം ഉയര്‍ന്ന് ബാരലിന് 85.10 ഡോളറിലെത്തിയപ്പോള്‍ വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റും സമാന ഉയര്‍ച്ച നേടി.

ബാരലിന് 78.98 ഡോളറിലാണ് ഡബ്ല്യുടിഐയുള്ളത്. കനത്ത നഷ്ടം സമ്മാനിച്ച നവംബര്‍ മാസം നേട്ടത്തോടെ അവസാനിപ്പിക്കാന്‍ ഇതോടെ സൂചികകള്‍ക്കായി. ഡിസംബര്‍ 4 ലെ ഒപെക് പ്ലസ് യോഗത്തിന് മുന്നോടിയായാണ് വിലവര്‍ധന.

കനത്ത വിലയിടിവ് നേരിട്ട സാഹചര്യത്തില്‍ ഉത്പാദനം വെട്ടിക്കുറയ്ക്കാന്‍ ക്രൂഡ് ഓയില്‍ കയറ്റുമതി രാഷ്ട്രങ്ങളുടെ സംഘടന തയ്യാറായേക്കും. ഒക്ടോബറില്‍ 2 മില്യണ്‍ ബാരല്‍ പ്രതിദിന ഉത്പാദനകുറവ് ഒപെക് വരുത്തിയിരുന്നു. കുറഞ്ഞ ചൈനീസ് ഡിമാന്റും ആഗോള മാന്ദ്യ സൂചനകളുമാണ് വിപണിയില്‍ എണ്ണവില കുറയ്ക്കുന്നത്.

X
Top