എം എസ് സി ഐ സൂചികയില്‍ ഇന്ത്യയുടെ വെയിറ്റേജ് ആറുവര്‍ഷത്തെ താഴ്ന്ന നിരക്കില്‍സംസ്ഥാനത്ത് ബീഫ് ക്ഷാമം രൂക്ഷംവ്യവസായ സ്ഥാപനങ്ങൾ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം വാങ്ങുന്നത് തടഞ്ഞ് ഉത്തരവ്യുഎസ് – ഇറാൻ യുദ്ധം: ആഗോള സാമ്പത്തിക വളർച്ച കോവിഡിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലേക്കെന്ന് ലോകബാങ്ക്ജിഡിപി കണക്കുകളിൽ സംശയം പ്രകടിപ്പിച്ച് രഘുറാം രാജൻ

മൂന്നാം പ്രതിവാര താഴ്ചയില്‍ എണ്ണവില

ലണ്ടന്‍: ഡോളര്‍ സൂചികയിലെ ഇടിവ് വെള്ളിയാഴ്ച എണ്ണവില ഉയര്‍ത്തി. ബ്രെന്റ് അവധി 0.5 ശതമാനം ഉയര്‍ന്ന് ബാരലിന് 85.31 ഡോളറിലും വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് 0.5 ശതമാനം ഉയര്‍ന്ന് 78.31 ഡോളറിലുമാണ് വ്യാപാരത്തിലുള്ളത്. നയങ്ങളില്‍ അയവ് വരുത്തുന്ന ഫെഡ് റിസര്‍വിന്റെ സമീപനമാണ് ഡോളര്‍ മൂല്യം താഴ്ത്തിയത്.

ഇതോടെ മറ്റ് കറന്‍സി രാഷ്ട്രങ്ങള്‍ ചരക്കുകള്‍ വാങ്ങാനുള്ള സാധ്യതയേറി. ഇരു സൂചികകളും 2 ശതമാനം പ്രതിവാര നഷ്ടത്തിലാണുള്ളത്. ഇത് തുടര്‍ച്ചയായ മൂന്നാം ആഴ്ചയാണ് വില ദുര്‍ബലമാകുന്നത്.

വിതരണ സമ്മര്‍ദ്ദത്തില്‍ കുറവ് വന്നതും ചൈനീസ് ഡിമാന്റ് കുറഞ്ഞതും വിലയെ ബാധിച്ചു. ജി7 രാജ്യങ്ങള്‍ റഷ്യന്‍ എണ്ണയ്ക്ക് പരിധി നിശ്ചയിച്ചതോടെ കാര്യങ്ങള്‍ വ്യക്തമായി. 65-70 ഡോളര്‍ വില നിലവാരത്തില്‍ വിതരണം കുറയ്ക്കാന്‍ റഷ്യ തയ്യാറാകില്ലെന്ന് വിദഗ്ധര്‍ പറയുന്നു.

X
Top