ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

മൂന്നാം പ്രതിവാര താഴ്ചയില്‍ എണ്ണവില

ലണ്ടന്‍: ഡോളര്‍ സൂചികയിലെ ഇടിവ് വെള്ളിയാഴ്ച എണ്ണവില ഉയര്‍ത്തി. ബ്രെന്റ് അവധി 0.5 ശതമാനം ഉയര്‍ന്ന് ബാരലിന് 85.31 ഡോളറിലും വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് 0.5 ശതമാനം ഉയര്‍ന്ന് 78.31 ഡോളറിലുമാണ് വ്യാപാരത്തിലുള്ളത്. നയങ്ങളില്‍ അയവ് വരുത്തുന്ന ഫെഡ് റിസര്‍വിന്റെ സമീപനമാണ് ഡോളര്‍ മൂല്യം താഴ്ത്തിയത്.

ഇതോടെ മറ്റ് കറന്‍സി രാഷ്ട്രങ്ങള്‍ ചരക്കുകള്‍ വാങ്ങാനുള്ള സാധ്യതയേറി. ഇരു സൂചികകളും 2 ശതമാനം പ്രതിവാര നഷ്ടത്തിലാണുള്ളത്. ഇത് തുടര്‍ച്ചയായ മൂന്നാം ആഴ്ചയാണ് വില ദുര്‍ബലമാകുന്നത്.

വിതരണ സമ്മര്‍ദ്ദത്തില്‍ കുറവ് വന്നതും ചൈനീസ് ഡിമാന്റ് കുറഞ്ഞതും വിലയെ ബാധിച്ചു. ജി7 രാജ്യങ്ങള്‍ റഷ്യന്‍ എണ്ണയ്ക്ക് പരിധി നിശ്ചയിച്ചതോടെ കാര്യങ്ങള്‍ വ്യക്തമായി. 65-70 ഡോളര്‍ വില നിലവാരത്തില്‍ വിതരണം കുറയ്ക്കാന്‍ റഷ്യ തയ്യാറാകില്ലെന്ന് വിദഗ്ധര്‍ പറയുന്നു.

X
Top