യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയംലോക കളിപ്പാട്ട വിപണി പിടിക്കാന്‍ പ്രത്യേക പദ്ധതിയുമായി കേന്ദ്രംതുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില ഉയര്‍ന്നു

സിംഗപ്പൂര്‍: എണ്ണവില 4 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തി. ഉത്പാദന രാഷ്ട്രങ്ങള്‍ വിതരണം വെട്ടിക്കുറച്ചതാണ് വില ഉയര്‍ത്തിയത്. ബ്രെന്റ് ക്രൂഡ് 4.1 ശതമാനം ഉയര്‍ന്ന് ബാരലിന് 92.84 ഡോളറിലും യുഎസ് വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് (ഡബ്ല്യുടിഐ) 3.25 ഡോളര്‍ അഥവാ 3.9 ശതമാനം ഉയര്‍ന്ന് ബാരലിന് 86.79 ഡോളറിലും ക്ലോസ് ചെയ്തു.

ഒപെക് പ്ലസ് എണ്ണ ഉത്പാദനത്തില്‍ ചെറിയ തോതില്‍ കുറവ് വരുത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നു. വില പരിധി ഏര്‍പ്പെടുത്തിയാല്‍ യൂറോപ്പിലേക്കുള്ള എണ്ണ, വാതക കയറ്റുമതി നിര്‍ത്തുമെന്ന റഷ്യന്‍ പ്രസിഡന്റ് പുടിന്റെ ഭീഷണി കൂടിയായതോടെ വില ഉയരുകയായിരുന്നു.

പാശ്ചാത്യ രാഷ്ട്രങ്ങളുടെ ഉപരോധത്തെ തുടര്‍ന്ന് ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ക്കാണ് റഷ്യ നിലവില്‍ എണ്ണ നല്‍കുന്നത്. ഇതില്‍ നിന്നുള്ള ആദായം തടസ്സപ്പെടുത്താന്‍ ജി7 രാഷ്ട്രങ്ങള്‍ ശ്രമിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പുമായി റഷ്യ രംഗത്തെത്തിയത്.

അതേസമയം., റഷ്യന്‍ ഊര്‍ജ വിതരണം തടസ്സപ്പെടാനും വില ഇനിയും കൂടാനും സാധ്യതയുണ്ടെന്ന് ഓയില്‍ ബ്രോക്കര്‍ പിവിഎമ്മിലെ സ്റ്റീഫന്‍ ബ്രെനോക്ക് മുന്നറിയിപ്പ് നല്‍കി.

X
Top