യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയംലോക കളിപ്പാട്ട വിപണി പിടിക്കാന്‍ പ്രത്യേക പദ്ധതിയുമായി കേന്ദ്രംതുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില ഉയര്‍ന്നു

സിംഗപ്പൂര്‍: വിതരണ ആശങ്കകളും ഏറ്റവും വലിയ ക്രൂഡ് ഉപഭോക്താവായ അമേരിക്കയിലെ റെയില്‍ സ്‌റ്റോപ്പും കാരണം അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില ഉയര്‍ന്നു. ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകള്‍ 38 സെന്റ് അഥവാ 0.4% ഉയര്‍ന്ന് ബാരലിന് 94.48 ഡോളറിലും യുഎസ് വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് 46 സെന്റ് അഥവാ 0.5% ഉയര്‍ന്ന് 88.94 ഡോളറിലും വ്യാപാരം തുടരുന്നു.

ഡോളര്‍ സൂചിക ബുധനാഴ്ച 0.14% ഇടിഞ്ഞതും വിപണിയെ തുണച്ചു.

ഇതോടെ ഡോളര്‍ അടിസ്ഥാനമാക്കിയ കമ്മോഡിറ്റികളുടെ ഡിമാന്റ് ഉയരുകയായിരുന്നു. ഗ്യാസില്‍ നിന്ന് എണ്ണയിലേക്ക് വ്യാപകമായ മാറ്റം പ്രതീക്ഷിക്കുന്നുവെന്ന ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി (ഐഇഎ) യുടെ പ്രസ്താവനയാണ് വില ഉയരാനുള്ള കാരണം.

ഹീറ്റിംഗിനുള്ള എണ്ണ ഉപഭോഗം 2022 ഒക്‌ടോബര്‍ മുതല്‍ 2023 മാര്‍ച്ച് വരെ പ്രതിദിനം ശരാശരി 700,000 ബാരലാ (ബിപിഡി) യി ഉയരുമെന്നാണ് ഐഇഎ പറയുന്നത്. മുന്‍പുള്ളതിനേക്കാള്‍ ഇരട്ടിയാണിത്. ദുര്‍ബലമായ വിതരണ വളര്‍ച്ചയോടൊപ്പം മേല്‍പറഞ്ഞ ഘടകങ്ങളും വില ഉയരാന്‍ കാരണമായി.

X
Top