ഇൻഫോപാർക്ക് ഫേസ്-4 വികസനം അന്തിമഘട്ടത്തിൽ; വമ്പൻ ഐ.ടി–കൊമേഴ്സ്യൽ പദ്ധതികൾ ഒരുങ്ങുന്നുഇന്ത്യയിലെ സ്വത്ത് വിറ്റ് പണം വിദേശത്തേക്ക് മാറ്റാന്‍ പ്രവാസികള്‍കടലിനടിയിലെ എണ്ണ തേടി ഇന്ത്യയുടെ വമ്പൻ നീക്കം; 80,000 കോടി രൂപ ചെലവിൽ വരുന്നു സമുദ്ര മന്ഥൻ പദ്ധതിഇന്ത്യയുടെ സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി 10 ബില്യണ്‍ ഡോളറിലേക്ക്ഇന്ത്യ-ചൈന അതിര്‍ത്തി വ്യാപാരം ഓഗസ്റ്റ് ഒന്നുമുതല്‍; ലിപുലേഖ് വീണ്ടും സജീവമാകുന്നു

അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില ഇടിഞ്ഞു

സിംഗപ്പൂര്‍: ബുധനാഴ്ച നേട്ടം സ്വന്തമാക്കിയ എണ്ണവില വ്യാഴാഴ്ചയിലെ ആദ്യ സെഷനില്‍ ഇടിവ് നേരിട്ടു. ബ്രെന്റ് ക്രൂഡ് അവധി വില 18 സെന്റ് അഥവാ 0.32 ശതമാനവും വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് (ഡബ്ല്യുടിഐ) 22 സെന്റ് അഥവാ 0.2 ശതമാനവും താഴ്ച്ച വരിച്ചു. ഇരു സൂചികകളും യഥാക്രം ബാരലിന് 97.22 ഡോളര്‍, 91.71 ഡോളര്‍ എന്നീ നിലകളിലാണുള്ളത്.

വിതരണം ശക്തിപ്പെട്ടതും ഡിമാന്റ് കുറഞ്ഞതുമാണ് വില താഴ്ത്തിയത്. വിതരണ കമ്മിയ്ക്കും മാന്ദ്യഭീതിയ്ക്കുമിടയില്‍ പെട്ട് എണ്ണവില അസ്ഥിരമാവുകയാണ്. വിപണിയുടെ ദിശ മനസ്സിലാക്കുന്നതില്‍ വിദഗ്ധര്‍ പരാജയപ്പെടുന്നു.

ഡിമാന്റ് കുറഞ്ഞതിനെ തുടര്‍ന്ന് യു.എസ് കരുതല്‍ ശേഖരത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്.5.5 മില്ല്യണ്‍ ബാരലായാണ് കരുതല്‍ ശേഖരം ഉയര്‍ന്നത്. ഇത് ഏതാനും ആഴ്ചകളിലെ ഉയരമാണ്.

എണ്ണ ഇറക്കുമതിയെ ആശ്രയിക്കുന്ന സമ്പദ് വ്യവസ്ഥയെന്ന നിലയില്‍ എണ്ണവില കുറയുന്നത് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. ബാരലിന് ഏകദേശം 70-80 ഡോളറാണ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം താങ്ങാവുന്നതും നേട്ടം തരുന്നതുമായി വിലനിലവാരം.

X
Top