രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തംഇന്ത്യ-ന്യൂസീലൻഡ് കരാർ: ഇന്ത്യൻ കയറ്റുമതിക്ക് നികുതിയിളവ് 100%സൗരോർജ്ജ ഉൽപ്പാദനത്തിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യഇന്ത്യ-ന്യൂസിലാൻഡ് വ്യാപാര കരാർ: രാജ്യത്തേക്ക് എത്തുന്നത് 1 .6 ലക്ഷം കോടിയുടെ നിക്ഷേപംആളോഹരി ജിഡിപിയിൽ ഇന്ത്യ ബംഗ്ലദേശിനും പിന്നിലാകുമെന്ന് ഐഎംഎഫ്

കനത്ത ഇടിവ് നേരിട്ട് എണ്ണവില

ടോക്കിയോ: ചൈനീസ് ഡിമാന്റിലെ ഇടിവ് തിങ്കളാഴ്ച എണ്ണവില താഴ്ത്തി. ബ്രെന്റ് 2.16 ഡോളര്‍ അഥവാ 2.6 ശതമാനം കുറഞ്ഞ് ബാരലിന് 81.47 ഡോളറായപ്പോള്‍ യു.എസ് വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് (ഡബ്ല്യുടിഐ) 2.08 ഡോളര്‍ അഥവാ 2.7 ശതമാനം താഴ്ന്ന് 72.40 ഡോളറിലാണുള്ളത്. മൂന്നാം പ്രതിവാര നഷ്ടം നേരിട്ട ഇരു സൂചികകളും 10 മാസത്തെ താഴ്ചവരിക്കുകയും ചെയ്തു.

യഥാക്രമം 4.6,4.7 ശതമാനം തകര്‍ച്ചയാണ് കഴിഞ്ഞയാഴ്ച ബ്രെന്റ്, ഡബ്ല്യുടിഐ സൂചികകള്‍ നേരിട്ടത്. സര്‍ക്കാറിന്റെ കര്‍ശനമായ കോവിഡ് നയങ്ങള്‍ക്കെതിരെ പ്രക്ഷോഭം പൊട്ടിപുറപ്പെട്ടതും രാഷ്ട്രീയ പ്രതിസന്ധിയും കോവിഡ് കേസുകളുടെ അനിയന്ത്രത ഉയര്‍ച്ചയുമാണ് ചൈനീസ് ഡിമാന്റ് കുറയ്ക്കുന്നത്.ഇതോടെ വില്‍പന സമ്മര്‍ദ്ദം ഏറുകയായിരുന്നു.

ഡബ്ല്യുടിഐ സൂചിക 70-75 ഡോളര്‍ ലെവലിലേയ്ക്ക് താഴുമെന്നാണ് നിസാന്‍ സെക്യൂരിറ്റീസ് റിസര്‍ച്ച് തലവന്‍ ഹിറോയുക്കി കിക്കുകാവയുടെ അഭിപ്രായം. ഒപെക് പ്ലസ് മീറ്റിംഗിന്റെയും റഷ്യന്‍ എണ്ണയ്ക്ക് പരിധി നിശ്ചയിച്ച പശ്ചാത്തലത്തിലും വിപണി ചാഞ്ചാട്ടത്തിലേയ്ക്ക് നീങ്ങും.

X
Top