
ന്യൂഡൽഹി: ഇന്ത്യയുടെ എണ്ണ ഇറക്കുമതി റെക്കോര്‍ഡ് ഉയരത്തിലെത്തി, മെയ് മാസത്തില്‍ 10% വര്‍ധന. മെയ് മാസത്തില്‍ ഇന്ത്യയുടെ അസംസ്‌കൃത എണ്ണ ഇറക്കുമതി 23.32 ദശലക്ഷം മെട്രിക് ടണ്ണിലെത്തി. പ്രതിമാസം 9.8% വര്‍ധനവാണ് സര്‍ക്കാര്‍ കണക്കുകള്‍ കാണിക്കുന്നത്.
ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. മെയ് മാസത്തില്‍ ഇന്ത്യയുടെ ഇന്ധന ആവശ്യം 21.32 ദശലക്ഷം മെട്രിക് ടണ്ണായി ഉയര്‍ന്നു. ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള യുഎസ് ആക്രമണങ്ങള്‍ എണ്ണ, വാതക മേഖലകളില്‍ തടസ്സമുണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിച്ചതിനെത്തുടര്‍ന്ന്, ആഭ്യന്തര ഇന്ധന വിതരണം സംരക്ഷിക്കാന്‍ ഇന്ത്യ നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്ര മന്ത്രി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു.
ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലാണ് തിങ്കളാഴ്ച എണ്ണ വില ഉയര്‍ന്നത്. മെയ് മാസത്തില്‍ ഇന്ത്യയുടെ ഇറക്കുമതിയില്‍ റഷ്യന്‍ എണ്ണയുടെ പങ്ക് നേരിയ തോതില്‍ കുറഞ്ഞു.
മെയ് മാസത്തില്‍ അസംസ്‌കൃത എണ്ണ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി ഏകദേശം 3.9% കുറഞ്ഞ് 4.20 ദശലക്ഷം ടണ്ണായി.