എം എസ് സി ഐ സൂചികയില്‍ ഇന്ത്യയുടെ വെയിറ്റേജ് ആറുവര്‍ഷത്തെ താഴ്ന്ന നിരക്കില്‍സംസ്ഥാനത്ത് ബീഫ് ക്ഷാമം രൂക്ഷംവ്യവസായ സ്ഥാപനങ്ങൾ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം വാങ്ങുന്നത് തടഞ്ഞ് ഉത്തരവ്യുഎസ് – ഇറാൻ യുദ്ധം: ആഗോള സാമ്പത്തിക വളർച്ച കോവിഡിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലേക്കെന്ന് ലോകബാങ്ക്ജിഡിപി കണക്കുകളിൽ സംശയം പ്രകടിപ്പിച്ച് രഘുറാം രാജൻ

രണ്ട്മാസത്തെ താഴ്ചയില്‍ എണ്ണവില

ലണ്ടന്‍: റഷ്യന്‍ വിതരണം സംബന്ധിച്ച ആശങ്കകള്‍ ദൂരീകരിച്ചതും മോശം സാമ്പത്തിക സ്ഥിതിയും കാരണം എണ്ണവില രണ്ട് മാസത്തെ താഴ്ന്ന നിലയില്‍ തുടരുന്നു. ഡോളര്‍ സൂചികയിലെ താഴ്ച വില്‍പന സമ്മര്‍ദ്ദത്തില്‍ അയവു വരുത്തിയിട്ടുമുണ്ട്. ഫെഡറല്‍ റിസര്‍വിന്റെ ഡോവിഷ് സമീപനമാണ് ഡോളര്‍ മൂല്യത്തില്‍ കുറവ് വരുത്തുന്നത്.

ബ്രെന്റ് അവധി ബാരലിന് 85.33 ഡോളറില്‍ തുടരുമ്പോള്‍ വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് അവധി (ഡബ്ല്യുടിഐ) 77.94 ഡോളറിലാണുള്ളത്. ഇരു സൂചികകളും ബുധനാഴ്ച 4 ശതമാനത്തിലേറെ താഴ്ച വരിച്ചിരുന്നു. ഗ്രൂപ്പ് ഓഫ് സെവന്‍ അല്ലെങ്കില്‍ ജി 7 രാജ്യങ്ങള്‍ റഷ്യന്‍ എണ്ണയ്ക്ക് ഉയര്‍ന്ന വില നിയന്ത്രണം ഏര്‍പ്പെടുത്തിയതാണ് വിലയെ ബാധിച്ചത്.

നഷ്ടം കുറയ്ക്കാന്‍ റഷ്യ എണ്ണ ഉത്പാദനം കുറയ്ക്കുമെന്ന ആശങ്ക എന്നാല്‍ അസ്ഥാനത്തായി. ഉത്പാദനം കുറയ്ക്കാന്‍ റഷ്യ തയ്യാറാകില്ലെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്. യു.എസ്, ചൈന രാഷ്ട്രങ്ങളിലെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞതും വിലയെ ബാധിച്ചു.

X
Top