ഗള്‍ഫില്‍ നിന്നുള്ള പ്രവാസി തിരിച്ചു വരവിനെ കുറിച്ചുള്ള പുതിയ ഡാറ്റ പുറത്ത്പശ്ചിമേഷ്യൻ പ്രതിസന്ധി: 5 കിലോ എൽപിജി സിലിണ്ടറുകൾ വ്യാപകമാക്കാൻ കേന്ദ്രം7 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഇറാന്റെ വമ്പന്‍ എണ്ണക്കപ്പലുകള്‍ ഇന്ത്യന്‍ തുറമുഖത്ത്ക്രൂഡ് ഓയിൽ പ്രതിസന്ധി നേരിടാൻ ഇന്ത്യയുടെ സഹായം തേടി ബംഗ്ലദേശ്ഇന്ത്യ-യുകെ വ്യാപാര കരാര്‍ മെയ് മുതല്‍

പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തില്‍ വീണ്ടും ഇടിവ്

റിയാദ്: പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തില്‍ വീണ്ടും കുറവ് രേഖപ്പെടുത്തി. സൗദി അറേബ്യയില്‍ നിന്ന് അയക്കുന്ന പണത്തിലാണ് കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്.

ജനുവരിയില്‍ 1004 കോടി റിയാലാണ് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ നാട്ടിലേക്ക് അയച്ചത്. 2023 ജനുവരിയെ അപേക്ഷിച്ച് ഒരു ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

2024 ജനുവരി മാസത്തില്‍ 1004 കോടി റിയാല്‍ വിദേശികള്‍ സ്വന്തം രാജ്യങ്ങളിലേക്ക് അയച്ചതായി ദേശീയ ബാങ്കായ സാമ പുറത്ത് വിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇത് 2023 ജനുവരിയെ അപേക്ഷിച്ച് 11 കോടി റിയാല്‍ കുറവാണ്.

2023 ഡിസംബറിനേക്കാള്‍ 24 കോടിയുടെ കുറവും ജനുവരിയില്‍ പ്രവാസികള്‍ നാട്ടിലേക്ക് അയച്ച പണത്തിന്റെ കണക്കില്‍ രേഖപ്പെടുത്തി. 2023 ജനുവരി മുതല്‍ ഇടിവ് അനുഭവപ്പെട്ടു വരുന്നുണ്ട്.

സൗദി അറേബ്യയിലേക്കുള്ള വിദേശികളുടെ ഒഴുക്ക് വര്‍ദ്ധിച്ചതും കുടുംബ, ടൂറിസ്റ്റ്, ഉംറ വിസകള്‍ ആവശ്യത്തിനനുസരിച്ച് ലഭ്യമായി തുടങ്ങിയതും പ്രവാസികളുടെ പണമിടപാടിനെ ബാധിച്ചുവെന്നാണ് വിലയിരുത്തല്‍.

അതോടൊപ്പം നിക്ഷേപ ബിസിനസ് സംരഭങ്ങളില്‍ വിദേശികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ഒരുങ്ങിയതും പണമയക്കുന്നതില്‍ കുറവ് അനുഭവപ്പെടാന്‍ കാരണമായിട്ടുണ്ട്.

X
Top