യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയംലോക കളിപ്പാട്ട വിപണി പിടിക്കാന്‍ പ്രത്യേക പദ്ധതിയുമായി കേന്ദ്രംതുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

നടപടികളിലും ഇഷ്യുവിലയിലും മാറ്റമില്ല, എഫ്പിഒ നിശ്ചയിച്ച പ്രകാരം നടക്കും – അദാനി എന്റര്‍പ്രൈസ്

ന്യൂഡല്‍ഹി: ഫോളോ അപ്പ് പബ്ലിക് ഓഫര്‍ (എഫ്പിഒ) ഷെഡ്യൂള്‍ അനുസരിച്ചും പ്രഖ്യാപിച്ച പ്രൈസ് ബാന്‍ഡിലും നടക്കുമെന്ന് അദാനി എന്റര്‍പ്രൈസ് ശനിയാഴ്ച വ്യക്തമാക്കി. ഷെഡ്യൂളും ഇഷ്യൂ വിലയും മാറ്റമില്ലാതെ തുടരും.

‘അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ ഫോളോഅപ്പ് പബ്ലിക് ഓഫര്‍ (എഫ്പിഒ) ഷെഡ്യൂളും പ്രഖ്യാപിച്ച പ്രൈസ് ബാന്‍ഡും അനുസരിച്ച് മുന്നോട്ട് പോകും. ഷെഡ്യൂളിലോ ഇഷ്യൂ വിലയിലോ മാറ്റമില്ല. ബാങ്കര്‍മാരും നിക്ഷേപകരും ഉള്‍പ്പെടെ എല്ലാ പങ്കാളികളിലും പൂര്‍ണ്ണ വിശ്വാസമുണ്ട്. എഫ്പിഒ പൂര്‍ണ്ണവിജയമായിരിക്കും,’ കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.

കമ്പനിയ്‌ക്കെതിരെ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ആരോപണമുന്നയിച്ച പശ്ചാത്തലത്തിലാണ് വിശദീകരണം.മൗറീഷ്യസ്, കരീബിയന്‍ ദ്വീപുകള്‍ തുടങ്ങിയ ഓഫ്ഷോര്‍ നികുതി സങ്കേതങ്ങളിലെ ഷെല്‍ കമ്പനികളാണ് അദാനി ഗ്രൂപ്പിലെ നിക്ഷേപകരെന്ന് ഹിന്‍ഡന്‍ബര്‍ഗ് ആരോപിച്ചിരുന്നു. ലിസ്റ്റഡ് അദാനി കമ്പനികള്‍ക്ക് ‘ഗണ്യമായ കടം’ ഉണ്ടെന്നും ഇത് ഗ്രൂപ്പിന്റെ സാമ്പത്തിക അടിത്തറ താറുമാറാക്കിയെന്നും റിപ്പോര്‍ട്ട് പറയുന്നു.

റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്ന് ഗ്രൂപ്പിലെ ഏഴ് കമ്പനികളുടെ വിപണി മൂല്യത്തില്‍ 48 ബില്യണ്‍ ഡോളര്‍ ചോര്‍ച്ചയുണ്ടായി. ഈ പശ്ചാത്തലത്തില്‍ എഫ്പിഒ മാറ്റാനും ഇഷ്യുവില കുറയ്ക്കാനും ബാങ്കര്‍മാര്‍ നിര്‍ബന്ധിതരാകുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

X
Top