ഇന്ത്യയുടെ പ്രധാന കല്‍ക്കരി ദാതാവായി റഷ്യഇലക്ട്രോണിക്‌സ് പാര്‍ട്ട്‌സ് നിര്‍മ്മാണത്തിനായി 600 മില്യണ്‍ ഡോളര്‍ പദ്ധതി ആവിഷ്‌ക്കരിച്ച് ആന്ധ്ര പ്രദേശ്ആര്‍ബിഐ പലിശ നിരക്ക് കുറയ്ക്കാന്‍ തയ്യാറാകില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍മാനുഫാക്ച്വറിംഗ് പിഎംഐ 16 മാസത്തെ ഉയരത്തില്‍ഇന്ത്യയുമായുള്ള വ്യാപാര ഉടമ്പടി പെട്ടെന്ന് സാധ്യമാകില്ലെന്ന് യുഎസ് പ്രതിനിധി

ഐപിഎൽ പതിനാറാം സീസണിലൂടെ അംബാനിമാർ സമ്പാദിച്ചത് നൂറുകണക്കിന് കോടികൾ

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനാറാം സീസണിലൂടെ അംബാനിമാർ സമ്പാദിച്ചത് നൂറുകണക്കിന് കോടികളാണ്. ഐപിഎൽ ടീമായ മുംബൈ ഇന്ത്യൻസിന്റെ 100 ശതമാനം ഓഹരികൾ നിത അംബാനിയും മുകേഷ് അംബാനിയും സ്വന്തമാക്കിയിരുന്നു.

2008-ൽ ടീമിനെ വാങ്ങാൻ ദശലക്ഷക്കണക്കിന് ഡോളർ ആണ് ചെലവഴിച്ചത്. മുകേഷ് അംബാനി ആദ്യ സീസണിൽ ടീമിനെ സ്വന്തമാക്കാൻ 916 കോടി രൂപ ചെലവഴിച്ചു എന്നാണ് റിപ്പോർട്ട്.

ഇതുവരെ അഞ്ച് സീസണുകൾ വിജയിച്ച മുംബൈ ഇന്ത്യൻസ് 2023 വരെ ഏറ്റവും കൂടുതൽ ഐപിഎൽ മത്സരങ്ങൾ വിജയിക്കുകയും ചെയ്തിട്ടുള്ള ഐപിഎൽ ടീമായി കണക്കാക്കുന്നു. അതേസമയം, ഉയർന്ന ബ്രാൻഡ് നിലനിർത്തിക്കൊണ്ട് ധാരാളം സ്പോൺസർമാരെ നേടിയ ടീം കൂടിയാണ് ഇത്.

മുകേഷ് അംബാനിയുടെ കമ്പനിയായ റിലയൻസ് ആണ് ഐപിഎൽ ടീമായ മുംബൈ ഇന്ത്യൻസിന്റെ ഏക ഉടമ, ഇതുവരെ ഏറ്റവും ലാഭകരമായ ഐപിഎൽ ടീമാണ് ഇത്. ദി ട്രിബ്യൂൺ റിപ്പോർട് അനുസരിച്ച്, മുംബൈ ഇന്ത്യൻസിന് 10,070 കോടിയിലധികം ബ്രാൻഡ് മൂല്യമുണ്ട്, കഴിഞ്ഞ വർഷം മുതൽ ഏകദേശം 200 കോടി രൂപയുടെ വളർച്ച ടീം നേടിയിട്ടുണ്ട്.

ഇതുകൂടാതെ, ടിക്കറ്റ് നിരക്കുകൾ, മാധ്യമ സ്പോൺസർഷിപ്പുകൾ, പരസ്യങ്ങൾ എന്നിവയിലൂടെ നിത അംബാനിയും മുകേഷ് അംബാനിയും പണം സമ്പാദിക്കുന്നു. ഇത് കൂടാതെ, അംബാനി കുടുംബത്തിന്റെ മറ്റൊരു പ്രധാന വരുമാന മാർഗ്ഗം.

ഇതുകൂടാതെ, നിതയും മുകേഷ് അംബാനിയും ചരക്ക്, ടിക്കറ്റ് നിരക്കുകൾ, മാധ്യമ സ്പോൺസർഷിപ്പുകൾ, പരസ്യങ്ങൾ എന്നിവയിലൂടെ പണം സമ്പാദിക്കുന്നു. ഇത് കൂടാതെ, അംബാനി കുടുംബത്തിന്റെ മറ്റൊരു പ്രധാന വരുമാന മാർഗ്ഗം ജിയോ സിനിമ വഴിയാണ്.

ഐ പി എൽ 2023 പോലുള്ള ജനപ്രിയ കണ്ടെന്റുകൾ ഫ്രീ സ്ട്രീമിങ്ങിലൂടെ നൽകി കാഴ്ചക്കാരെ സ്വന്തമാക്കിയിരുന്ന പ്ലാറ്റ്ഫോമാണ് ജിയോ സിനിമ. റിലയൻസിന്റെ ബ്രാൻഡായ വയാകോം 18 ജിയോ സിനിമയുടെ ഐപിഎൽ ടെലികാസ്റ്റിംഗ് അവകാശം 22,290 കോടിക്കാണ് വാങ്ങിയത്.

ഐ‌പി‌എൽ ഹോസ്റ്റിംഗിലൂടെ ജിയോ സിനിമ 23,000 കോടി രൂപയുടെ വരുമാനം നേടി.

X
Top