പലിശഭാരത്തിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക്എൽപിജി ക്ഷാമം: തൊഴിലാളികൾക്കായുള്ള അഞ്ച് കിലോ സിലിണ്ടറുകളുടെ ക്വാട്ട ഇരട്ടിയാക്കി കേന്ദ്രംഇന്ത്യയിൽ ഗിഗ് തൊഴിലാളി ക്ഷാമംപാചക വാതക ക്ഷാമം: ഇൻഡക്ഷൻ സ്റ്റൗവിന് സബ്‌സിഡി അനുവദിച്ചേക്കുംനയ അവലോകന യോഗം; ആർബിഐ തീരുമാനങ്ങൾ ഇന്ന്

പ്രവണത പോസിറ്റീവെന്ന് വിലയിരുത്തല്‍

കൊച്ചി: ഐടി, വാഹന ഓഹരികള്‍ തിരിച്ചുകയറിയതാണ് മൊത്തം വിപണിയെ ഉയര്‍ത്തിയത്,വിനോദ് നായര്‍, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് റിസര്‍ച്ച് തലവന്‍ നിരീക്ഷിക്കുന്നു. ഫെഡ് റിസര്‍വ് ചെയര്‍ ജെറോമി പവലിന്റെ കോണ്‍ഗ്രഷണല്‍ സാക്ഷ്യപെടുത്തല്‍ വരും ദിവസങ്ങളില്‍ വിപണിയുടെ ഗതി നിര്‍ണ്ണയിക്കും. ജൂലൈ യോഗത്തില്‍ ഫെഡ് റിസര്‍വ് നിരക്ക് വര്‍ദ്ധിപ്പിക്കാനിരിക്കയാണ്.

10 മാസത്തെ ഇടവേളയ്ക്ക് ശേഷം പലിശനിരക്ക് കുറയ്ക്കാനുള്ള ചൈനീസ് കേന്ദ്രബാങ്കിന്റെ തീരുമാനവും നിര്‍ണ്ണായകമാണ്. ചൈനീസ് സമ്പദ് വ്യവസ്ഥയെക്കുറിച്ചുള്ള ആശങ്ക വര്‍ദ്ധിപ്പിക്കുന്നതാണ് കേന്ദ്രബാങ്കിന്റെ തീരുമാനം. കനത്ത ചാഞ്ചാട്ടത്തിനൊടുവിലാണ് വിപണി നേട്ടമുണ്ടാക്കിയതെന്ന് റെലിഗെയര്‍ ബ്രോക്കിംഗിലെ ടെക്‌നിക്കല്‍ റിസര്‍ച്ച് എസ് വിപി അജിത് മിശ്ര പറയുന്നു.

ദുര്‍ബലമായ ഏഷ്യന്‍ വിപണി, ഭീഷണി ഉയര്‍ത്തിയെങ്കിലും ഹെവിവെയ്റ്റുകളുടെ ക്രമാനുഗതമായ വീണ്ടെടുക്കല്‍ നഷ്ടങ്ങള്‍ നികത്തി. ട്രെന്‍ഡ്‌ലൈന്‍ സപ്പോര്‍ട്ടായ 18660 ലെവലില്‍ നിഫ്റ്റി പിന്തുണ തേടിയത് ബുള്ളുകള്‍ സജീവമാണെന്നതിന്റെ സൂചനയാണ്.

18550 ന് മുകളില്‍ പ്രവണത പോസിറ്റീവാണ്.

X
Top