പശ്ചിമേഷ്യൻ പ്രതിസന്ധി: അന്താരാഷ്ട്ര വിമാന യാത്രക്കാരുടെ എണ്ണത്തിൽ വൻ ഇടിവ്കുതിച്ചുയര്‍ന്ന് ആഗോള ഡിജിറ്റല്‍ ഇടപാടുകള്‍; മൊബൈല്‍ പണമിടപാടുകള്‍ 2 ട്രില്യണ്‍ ഡോളര്‍ കടന്നുവിഴിഞ്ഞത്ത് തടഞ്ഞ വിദേശ കപ്പലിന് ഇന്ധനം നിറച്ചു നൽകി കേരളാ മാരിടൈം ബോർഡ്പശ്ചിമേഷ്യൻ സംഘർഷം ഇന്ത്യൻ വിപണിയെ സാരമായി ബാധിച്ചില്ലെന്ന് റിപ്പോർട്ട്ആരോഗ്യം,വിദ്യാഭ്യാസം,ദാരിദ്ര്യനിർമാർജനം: മികച്ച ഗ്രാമപഞ്ചായത്തുകളുടെ എണ്ണത്തിൽ കേരളം രണ്ടാംസ്ഥാനത്ത്

നിഫ്‌റ്റി പിഎസ്‌യു ബാങ്ക്‌ സൂചിക എക്കാലത്തെയും ഉയര്‍ന്ന നിലയില്‍

പൊതുമേഖലാ ബാങ്ക്‌ ഓഹരികള്‍ ഇന്നലെ നാല്‌ ശതമാനം വരെ ഉയര്‍ന്നതിനെ തുടര്‍ന്ന്‌ നിഫ്‌റ്റി പിഎസ്‌യു ബാങ്ക്‌ സൂചിക എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലെത്തി.

ഇന്നലെ രണ്ട്‌ ശതമാനം നേട്ടം രേഖപ്പെടുത്തിയ നിഫ്‌റ്റി പിഎസ്‌യു ബാങ്ക്‌ സൂചിക 4277.75 പോയിന്റ്‌ വരെ ഉയര്‍ന്നു.

പഞ്ചാബ്‌ & സിന്ദ്‌ ബാങ്ക്‌, ബാങ്ക്‌ ഓഫ്‌ ഇന്ത്യ, യൂണിയന്‍ ബാങ്ക്‌, യൂകോ ബാങ്ക്‌ എന്നീ ഓഹരികള്‍ ഇന്നലെ രണ്ട്‌ ശതമാനം മുതല്‍ ഒന്‍പത്‌ ശതമാനം വരെ മുന്നേറി.

നിഫ്‌റ്റി ഇന്നലെ ഇടിവ്‌ നേരിട്ടപ്പോഴാണ്‌ പൊതുമേഖലാ ബാങ്ക്‌ ഓഹരികള്‍ വേറിട്ട പ്രകടനം കാഴ്‌ച വെച്ചത്‌.

പഞ്ചാബ്‌ & സിന്ദ്‌ ബാങ്ക്‌, ബാങ്ക്‌ ഓഫ്‌ ഇന്ത്യ, ബാങ്ക്‌ ഓഫ്‌ ബറോഡ എന്നീ ഓഹരികള്‍ 52 ആഴ്‌ചത്തെ പുതിയ ഉയര്‍ന്ന വില രേഖപ്പെടുത്തി.

എസ്‌ബിഐ എക്കാലത്തെയും ഉയര്‍ന്ന വിലയോട്‌ അടുത്തെത്തി. ഇന്നലെ 619.30 രൂപ വരെയാണ്‌ എസ്‌ബിഐയുടെ വില ഉയര്‍ന്നത്‌. 622.70 രൂപയാണ്‌ എക്കാലത്തെയും ഉയര്‍ന്ന വില.

കഴിഞ്ഞയാഴ്‌ച എസ്‌ബിഐ ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ ബോണ്ടുകള്‍ വഴി 10,000 കോടി രൂപ 7.5 ശതമാനം നിരക്കില്‍ സമാഹരിച്ചിരുന്നു. രാജ്യത്ത്‌ ഒരു ബാങ്ക്‌ ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ ബോണ്ടുകള്‍ വഴി നടത്തുന്ന ഏറ്റവും വലിയ ധനസമാഹരണം ആണിത്‌.

അടിസ്ഥാന സൗകര്യ വികസനം, താങ്ങാവുന്ന ഭവനങ്ങള്‍ എന്നിവയ്‌ക്കായി വായ്‌പ നല്‍കുന്നതിനുള്ള ദീര്‍ഘകാല വിഭവം എന്ന നിലയിലാണ്‌ ഇത്രയും തുക സമാഹരിച്ചത്‌.

X
Top