ഇന്ത്യൻ ഇരുമ്പ് പൈപ്പുകൾക്ക് അധിക നികുതി ഏർപ്പെടുത്തി സൗദി അറേബ്യവിഴിഞ്ഞം തുറമുഖത്ത് ക്രൂ ചെയ്ഞ്ചിന് അനുമതി; കൂടുതൽ കപ്പലുകളെത്തും10 ബില്യൺ ഡോളർ വിൽപ്പനയുമായി ആപ്പിൾ; ആഗോള വിപണിയിൽ നിർണായക ശക്തിയായി ഇന്ത്യഇന്ത്യൻ സേവന മേഖല മാന്ദ്യത്തിലേക്ക്; പിഎംഐ 53 മാസത്തെ താഴ്ന്ന നിലയില്‍ഡിജിറ്റല്‍ പേയ്‌മെന്റില്‍ വമ്പന്‍ കുതിപ്പ്; ഒരുമാസം യുപിഐവഴി നടത്തിയത് 2366 കോടി ഇടപാടുകള്‍

അടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ക്രിപ്‌റ്റോകളാകുമെന്ന് ആര്‍ബിഐയുടെ മുന്നറിയിപ്പ്

ക്രിപ്റ്റോ കറന്സികള്ക്കെതിരെ നിലപാട് കടുപ്പിച്ച് റിസര്വ് ബാങ്ക്. അടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ക്രിപ്റ്റോ കറന്സികളാകുമെന്ന് ആര്ബിഐ ഗവര്ണര് ശക്തികാന്ത ദാസ് മുന്നറിയിപ്പ് നല്കി. ക്രിപ്റ്റോകറന്സികള് നിരോധിക്കണമെന്ന കാഴ്ചപ്പാടില് മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ക്രിപ്റ്റോ കറന്സികള്ക്ക് അടിസ്ഥാനപരമായ മൂല്യമില്ലെന്നും സാമ്പത്തിക സ്ഥിരതയ്ക്ക് അത് അപകടമുണ്ടാക്കുമെന്നുമാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്.

ക്രിപ്റ്റോ കറന്സികള്ക്കെതിരെ തുടക്കം മുതലേ നിലപാട് എടുത്ത ആര്ബിഐ ഇപ്പോഴും അതില് നിന്ന് വ്യതിചലിച്ചിട്ടില്ല. ഒരു ദേശീയ മാധ്യമം നടത്തിയ ബിസിനസ് ഉച്ചകോടിയില് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങള് വിശദീകരിച്ചത്.

കനത്ത ചാഞ്ചാട്ടത്തില് നിക്ഷേപകരുടെ സമ്പത്ത് വന് തോതില് നഷ്ടമായി. എഫ്ടിഎക്സ് പോലുള്ള പ്രധാന ക്രിപ്റ്റോ എക്സ്ചേഞ്ചുകള് പാപ്പരാകുകയും ചെയ്തു. ഇടപാടുകളുടെ എണ്ണത്തില് കുത്തനെ കുറവുണ്ടായതോടെ ക്രിപ്റ്റോ പണമാക്കാനുള്ള സാധ്യതയ്ക്ക് മങ്ങലേറ്റു.

153 ക്രിപ്റ്റോ കറന്സികളില് മാത്രമാണ് പല എക്സ്ചേഞ്ചുകളിലും ട്രേഡിങ് നടക്കുന്നത്. ബിറ്റ്സ്റ്റാക്കര് സമാഹരിച്ച റിപ്പോര്ട്ട് അനുസരിച്ച് 5,886 ക്രിപ്റ്റോ കറന്സികളില് മാത്രമാണ് നേരിയ തോതിലെങ്കിലും വ്യാപാരം നടക്കുന്നത്. നവംബറിലെ കണക്കുപ്രകാരം ലോകത്താകെ 21,000ലധികം ക്രിപ്റ്റോകളാണുള്ളത്.

ക്രിപ്റ്റോ കറന്സിയുടെ ഇടപാടും അതിന്റെ വികേന്ദ്രീകൃത സ്വഭാവവും പരിഗണിച്ച് വ്യക്തമായ ധാരണയിലെത്തുകയാണ് ആദ്യം വേണ്ടതെന്ന് അന്തര്ദേശീയ നാണയ നിധി വിലയിരുത്തുന്നു.

അതിനുശേഷം നിയന്ത്രണത്തിന് നിയമങ്ങള് കൊണ്ടുവരണമെന്നുമാണ് ഐഎംഎഫിന്റെ നിലപാട്.

X
Top