ഇന്ത്യയിൽ നിന്ന് ആദ്യമായി പെട്രോൾ ഇറക്കുമതി ചെയ്ത് റഷ്യമൊത്തവില പണപ്പെരുപ്പം താഴേക്ക്പെട്രോളിയം കരുതൽ ശേഖരം വികസിപ്പിക്കാൻ ഇന്ത്യ; മധ്യപ്രദേശിലും രാജസ്ഥാനിലും വന്‍ സംഭരണ കേന്ദ്രങ്ങള്‍ ഒരുങ്ങുന്നുതമിഴ്‌നാട്ടിലേക്ക് നിക്ഷേപ ഒഴുക്ക്; വിജയ് സർക്കാർ അധികാരത്തിലേറി 100 ദിവസത്തിനുള്ളിൽ 1.02 ലക്ഷം കോടി രൂപയുടെ നിക്ഷേപം ഉറപ്പാക്കിയെന്ന് റിപ്പോർട്ട്വിദേശത്തെ ഉപരിപഠനം: ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം കുറയുന്നതായി റിപ്പോർട്ട്

മുത്തൂറ്റ് ഫിനാൻസിന് പുതിയ ശാഖകൾ തുറക്കാൻ അനുമതി

കൊച്ചി: 150 പുതിയ ശാഖകൾ തുറക്കുന്നതിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചതായി പ്രമുഖ എൻബിഎഫ്‌സിയായ മുത്തൂറ്റ് ഫിനാൻസ് അറിയിച്ചു. ലോൺ പോർട്ട്‌ഫോളിയോയുടെ കാര്യത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ സ്വർണ്ണ ധനസഹായ കമ്പനിയാണ് മുത്തൂറ്റ് ഫിനാൻസ് (MFIN). ഇത് പ്രാഥമികമായി സ്വർണ്ണ വായ്പയിലാണ് ശ്രദ്ധ കേന്ദ്രികരിക്കുന്നത്. മുത്തൂറ്റിന്റെ സ്വർണ്ണ വായ്പ പരിധി 1500 രൂപ മുതൽ ആരംഭിക്കുന്നു, എന്നാൽ ഇതിന് പരമാവധി പരിധിയില്ല. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും പ്രബലമായ സാന്നിധ്യമുള്ള ഗ്രൂപ്പിന് 5443+ ശാഖകളുടെ ശൃംഖലയുണ്ട്. യുഎസ്എ, യുകെ, യുഎഇ, ശ്രീലങ്ക, മധ്യ അമേരിക്ക എന്നി വിദേശ രാജ്യങ്ങളിലും കമ്പനിക്ക് സാന്നിധ്യമുണ്ട്. അതേസമയം കഴിഞ്ഞ നാലാം പാദത്തിലെ മുത്തൂറ്റ് ഫിനാൻസിന്റെ ഏകീകൃത അറ്റാദായം 2.2% ഇടിഞ്ഞ് 997.03 കോടി രൂപയായിരുന്നു.

10 രൂപ മുഖവിലയുള്ള 32,35,295 ഇക്വിറ്റി ഓഹരികൾ അതിന്റെ അനുബന്ധ സ്ഥാപനമായ ബെൽസ്റ്റാർ മൈക്രോഫിനാൻസിന് ഒരു ഷെയറിന് 330 രൂപ പ്രീമിയത്തിൽ ഇഷ്യു ചെയ്യുന്നതിന്റെ ഇടപാട് പൂർത്തിയായതായി ഒരു പ്രത്യേക അറിയിപ്പിൽ കമ്പനി അറിയിച്ചു. ബെൽസ്റ്റാർ മൈക്രോഫിനാൻസിന് അഗസ്റ്റ ഇൻവെസ്റ്റ്‌മെന്റ് സീറോയിൽ നിന്നും ആറം ഹോൾഡിംഗ്‌സിൽ നിന്നും 110 കോടി രൂപയുടെ പ്രാഥമിക ഇക്വിറ്റി ഇൻഫ്യൂഷൻ ലഭിക്കുമെന്ന് മുത്തൂറ്റ് ഫിനാൻസ് കഴിഞ്ഞ മാസം അറിയിച്ചിരുന്നു.

മുത്തൂറ്റ് ഫിനാൻസ് ഓഹരികൾ വെള്ളിയാഴ്ച 6.73 ശതമാനം ഉയർന്ന് 1042.10 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

X
Top