ജമ്മുകശ്മീർ ടൂറിസം പ്രോത്സാഹിപ്പിക്കാൻ സമഗ്ര പദ്ധതിയുമായി കേന്ദ്രസർക്കാർഇ–കൊമേഴ്സ് സ്ഥാപനങ്ങൾക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്; തെറ്റിദ്ധരിപ്പിച്ച് കച്ചവടം നടത്തിയാൽ കടുത്ത നടപടിഏഷ്യയിലെ രണ്ടാമത്തെ വലിയ ഇൻഷുറൻസ് വിപണിയായി ഇന്ത്യ മാറുംഭക്ഷ്യ എണ്ണ വില കുറയ്ക്കാൻ കേന്ദ്രം; ഇറക്കുമതി തീരുവ ഗണ്യമായി വെട്ടിക്കുറച്ചുഇന്ത്യയിൽ സൗദി സർക്കാറിന്റെ വൻ നിക്ഷേപത്തിന് കളമൊരുങ്ങുന്നു

1 ലക്ഷം 20 വര്‍ഷത്തില്‍ 1.42 കോടി രൂപയാക്കിയ മള്‍ട്ടിബാഗര്‍

മുംബൈ:സമീപ വര്‍ഷങ്ങളില്‍ ദലാല്‍ സ്ട്രീറ്റ് ഉത്പാദിപ്പിച്ച മള്‍ട്ടിബാഗര്‍ സ്റ്റോക്കുകളില്‍ ഒന്നാണ് റാഡിക്കോ ഖൈതാന്‍. ദീര്‍ഘകാല നിക്ഷേപകര്‍ക്ക് ഏതാണ്ട് 14,100 ശതമാനം റിട്ടേണ്‍ നല്‍കാന്‍ സ്റ്റോക്കിനായി. 7.62 രൂപയില്‍ നിന്നും 1087 രൂപയിലേയ്ക്കായിരുന്നു കുതിപ്പ്.

ഓഹരി വില ചരിത്രം
കഴിഞ്ഞ ഒരു മാസത്തിലെ നേട്ടം 8.7 ശതമാനമാണ്. ആറ് മാസത്തില്‍ 37 ശതമാനം വളര്‍ച്ച കൈവരിച്ച സ്‌റ്റോക്ക് 2022 ല്‍ 10 ശതമാനം നഷ്ടമാണ് നേരിട്ടത്.

എന്നാല്‍ 5 വര്‍ഷത്തില്‍ 300 ശതമാനം റിട്ടേണ്‍ നല്‍കാനായി. 270 രൂപയില്‍ നിന്നും 1087 രൂപയിലേയ്ക്കായിരുന്നു കുതിപ്പ്. 10 വര്‍ഷത്തെ കണക്കെടുത്താല്‍ നേട്ടം 650 ശതമാനം.

20 വര്‍ഷത്തില്‍ 7.62 രൂപയില്‍ നിന്നും 1087 രൂപയിലേയ്ക്കായിരുന്നു വളര്‍ച്ച. നേട്ടം 14,100 ശതമാനം.

നിക്ഷേപത്തിലുള്ള സ്വാധീനം
ഒരു മാസം മുന്‍പ് ഓഹരിയില്‍ 1 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നെങ്കില്‍ ഇന്നത് 1.08 ലക്ഷം രൂപയായി മാറുമായിരുന്നു. 6 മാസം മുന്‍പായിരുന്നു നിക്ഷേപമെങ്കില്‍ 1.37 ലക്ഷം രൂപയായും 5 വര്‍ഷം മുന്‍പായിരുന്നു നിക്ഷേപമെങ്കില്‍ 1 ലക്ഷം 4 ലക്ഷമായും ഒരു ദശാബ്ദം മുന്‍പായിരുന്നു നിക്ഷേപമെങ്കില്‍ ഒരു ലക്ഷം 7.5 ലക്ഷം രൂപയായും മാറിയിരിക്കും.

20 വര്‍ഷം മുന്‍പായിരുന്നു നിക്ഷേപമെങ്കില്‍ 1 ലക്ഷം രൂപ 1.42 കോടി രൂപയായി മാറിയിരിക്കും.

കമ്പനി
1983 ല്‍ സ്ഥാപിതമായ റാഡിക്കോ ഖെയ്ത്താന്‍ 14,563 കോടി വിപണി മൂലമ്യമുള്ള മിഡ് ക്യാപ്പ് കമ്പനിയാണ്. ആല്‍ക്കഹോള്‍, ബീവറേജസ് മേഖലയിലാണ് പ്രവര്‍ത്തനം. ആല്‍ക്കോളിക് ഉത്പന്നങ്ങള്‍, ബോട്ടിലുകള്‍, റോയല്‍റ്റി, മദ്യം എന്നിവയുടെ വില്‍പനയും കയറ്റുമതിയുമാണ് വരുമാന സ്രോതസ്സുകള്‍.

കമ്പനിയുടെ സെപ്തംബര്‍ പാദ അറ്റാദായം വാര്‍ഷികാടിസ്ഥാനത്തില്‍ 25 ശതമാനം കുറഞ്ഞിരുന്നു.51.82 കോടി രൂപയാണ് കമ്പനിയോടെ മൊത്ത അറ്റാദായം.മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ ഇത് 69.20 കോടി രൂപയായിരുന്നു.

വരുമാനം 8.6 ശതമാനം ഉയര്‍ത്തി 761.4 കോടി രൂപയാക്കാനായെങ്കിലും പ്രതീക്ഷിച്ച നിലവാരത്തിലെത്തിയില്ല. 800 കോടി രൂപയായിരുന്നു പ്രതീക്ഷിക്കപ്പെട്ട വരുമാനം.ഇബിറ്റ 19.3 ശതമാനം താഴ്ന്ന് 90 കോടി രൂപയായി.

102 കോടി രൂപയാണ് പ്രതീക്ഷിച്ചിരുന്നത്. ഇബിറ്റ മാര്‍ജിന്‍ 400 ശതമാനവും മൊത്തം മാര്‍ജിന്‍ 300 ബേസിസ് പോയിന്റും ഇടിവ് നേരിട്ടു.

X
Top