യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയംലോക കളിപ്പാട്ട വിപണി പിടിക്കാന്‍ പ്രത്യേക പദ്ധതിയുമായി കേന്ദ്രംതുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

ലാഭവിഹിത വിതരണത്തിന് റെക്കോര്‍ഡ് തീയതി നിശ്ചയിച്ച് മള്‍ട്ടിബാഗര്‍ ഓഹരി

ന്യൂഡല്‍ഹി: ലാഭവിഹിത വിതരണത്തിനുള്ള റെക്കോര്‍ഡ് തീയതി നിശ്ചയിച്ചിരിക്കയാണ്‌ ബിഎല്‍എസ് ഇന്റര്‍നാഷണല്‍ സര്‍വീസസ്. സെപ്തംബര്‍ 15 ന് ട്രാന്‍സ്ഫര്‍ ബുക്ക് ക്ലോസ് ചെയ്യുമെന്നും സെപ്തബര്‍ 14 വരെ ഡെപ്പോസിറ്ററികളില്‍ പേരുള്ളവര്‍ ഡിവിഡന്റിന് അര്‍ഹരായിരിക്കുമെന്നും കമ്പനി എക്‌സ്‌ചേഞ്ച് ഫയലിംഗില്‍ അറിയിക്കുന്നു. 1 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 0.25 രൂപ അഥവാ 25 ശതമാനം ലാഭവിഹിതമാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

നൊമൂറ സിംഗപ്പൂര്‍ ഓഹരി പങ്കാളിത്തം ഉയര്‍ത്തിയതിനെ തുടര്‍ന്ന് ബിഎല്‍എസ് ഇന്റര്‍നാഷണല്‍ ഓഹരി ചൊവ്വാഴ്ച 52 ആഴ്ചയിലെ ഉയരമായ 270 രൂപ കുറിച്ചിരുന്നു. 2022 ല്‍ 150 ശതമാനത്തിന്റെ മള്‍ട്ടിബാഗര്‍ നേട്ടം സ്വന്തമാക്കിയ ഓഹരിയാണ് ബിഎല്‍എസ് ഇന്റര്‍നാഷണലിന്റേത്.

കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 400 ശതമാനം ഉയരാനും ഓഹരിയ്ക്കായി. കോണ്‍സുലാര്‍ സേവനങ്ങളാണ് ബിഎല്‍എസ് പ്രദാനം ചെയ്യുന്നത്. കെനിയ വിസ സേവനങ്ങള്‍ നല്‍കുന്നതിന് റോയല്‍ തായ് എംബസിയുമായി കരാറില്‍ ഒപ്പുവെച്ചതായി കമ്പനി ഈയിടെ അറിയിച്ചിരുന്നു.

ഇതിനായി വിസ അപേക്ഷകള്‍ സ്വീകരിക്കാന്‍ തുടങ്ങിയെന്നും ഫോം പൂരിപ്പിക്കല്‍, പ്രിന്റിംഗ് & ഫോട്ടോകോപ്പി ചെയ്യല്‍, എസ്എംസ് ട്രാക്കിംഗ്, കൊറിയര്‍ തുടങ്ങിയ മൂല്യവര്‍ദ്ധിത സേവനങ്ങള്‍ അപേക്ഷകന്റെ സൗകര്യാര്‍ത്ഥം നല്‍കുമെന്നും ഇവര്‍ അറിയിച്ചു.രാജ്യത്തെ ഓണ്‍ലൈന്‍ വിസ അപേക്ഷാ കമ്പനി കൂടിയാണ് ബിഎല്‍എസ്

വ്യക്തികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കുടുംബത്തിനും കമ്പനി വിസ കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍ നല്‍കിവരുന്നു. ലോകമെമ്പാടുമുള്ള എംബസികള്‍,സര്‍ക്കാറുകള്‍ എന്നിവയുമായി ചേര്‍ന്നാണ് പ്രവര്‍ത്തനം. വിസ,പാസ്‌പോര്‍ട്ട്, ഇ ഗവേണന്‍സ്, അറ്റസ്‌റ്റേഷന്‍, ബയോമെട്രക്, ഇവിസ, ചെറുകിട സേവനങ്ങള്‍ എന്നിവയാണ് പ്രധാനസേവനങ്ങള്‍.

X
Top