കേരളത്തിന്റെ കയറ്റുമതി വരുമാനം ഇടിയുന്നുരാജ്യത്ത് ഇന്ധനവില വീണ്ടും വർ‌ധിപ്പിച്ചു; നാലുദിവസത്തിനിടെ വിലകൂട്ടിയത് രണ്ടാംതവണറഷ്യൻ എണ്ണ വാങ്ങുന്നത് തുടരുമെന്ന് ഇന്ത്യ; ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് നൽകിയ ഇളവ് നീട്ടി ട്രംപ് സർക്കാർകേരളത്തിലുടനീളം ആവശ്യത്തിന് ഇന്ധനലഭ്യത ഉറപ്പാക്കിയതായി പൊതുമേഖലാ എണ്ണക്കമ്പനികൾപെട്രോൾ കയറ്റുമതിക്ക് വിൻഡ്ഫോൾ ടാക്സ് ഏർപ്പെടുത്തി കേന്ദ്രം; ഡീസൽ തീരുവ കുറച്ചു

മള്‍ട്ടിബാഗര്‍ ഐപിഒ: ഈ വര്‍ഷം ലിസ്റ്റ് ചെയ്ത ഓഹരിയില്‍ നിക്ഷേപം നടത്തി ഹിമാലയ ഫിനാന്‍സ്

ന്യൂഡല്‍ഹി: ഹിമാലയ ഫിനാന്‍സ് & ഇന്‍വെസ്റ്റ്മെന്റ് കമ്പനി വീനസ് പൈപ്പ്സ് ആന്‍ഡ് ട്യൂബ്സിന്റെ 5 ദശലക്ഷം ഓഹരികള്‍ വാങ്ങി. മൊത്തം ഇക്വിറ്റിയുടെ ഏകദേശം 2.5% ശതമാനമാണിത്. ഓഹരിയൊന്നിന് 650.42 രൂപ നിരക്കിലായിരുന്നു ഇടപാട്.

2022 ഡിസംബര്‍ 1 വ്യാഴാഴ്ച ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടിലൂടെയാണ് ഓഹരികള്‍ നേടിയത്. കഴിഞ്ഞ മെയ് മാസത്തില്‍ ലിസ്റ്റ് ചെയ്ത്, 115 ശതമാനത്തിന്റെ നേട്ടമുണ്ടാക്കിയ ഓഹരിയാണ് വീനസ് പൈപ്പ്‌സിന്റേത്. 326 രൂപ ഇഷ്യുവിലയുണ്ടായിരുന്ന ഓഹരി നിലവില്‍ 710 രൂപയിലാണുള്ളത്.

പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ സെന്‍ട്രം ബ്രോക്കിംഗ് കമ്പനി ഓഹരിയ്ക്ക് വാങ്ങല്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 848 രൂപയാണ് അവര്‍ ലക്ഷ്യവില നിശ്ചയിച്ചിരിക്കുന്നത്. 500 ദശലക്ഷം രൂപയുടെ കാപക്സ് ഈയിടെ കമ്പനി പ്രഖ്യാപിച്ചിരുന്നു.

കാപക്സ് വിനിയോഗം ശേഷി മൂന്നിരട്ടി വര്‍ധിപ്പിക്കാന്‍ കമ്പനിയെ സഹായിക്കുമെന്ന് സെന്‍ട്രം ബ്രോക്കിംഗ് അനലിസ്റ്റുകള്‍ പറഞ്ഞു. ഇതോടെ 2022-25 സാമ്പത്തികവര്‍ഷങ്ങളില്‍ അളവ് 32 സിഎജിആറില്‍ വര്‍ധിക്കും.വരുമാനം/എബിറ്റ/ പാറ്റ് എന്നിവ യഥാക്രമം 32%/46%/48% എന്നിങ്ങനെ വര്‍ധിക്കുമെന്നാണ് ബ്രോക്കറേജ് സ്ഥാപനം കണക്കുകൂട്ടുന്നത്.

1560 കോടി വിപണി മൂല്യമുള്ള സ്മോള്‍ക്യാപ്പ് കമ്പനിയാണ് വീനസ്..രാജ്യത്തെ വളര്‍ന്നുവരുന്ന സ്റ്റെയിന്‍ലെസ് സ്റ്റീല്‍ പൈപ്പ് നിര്‍മ്മാതാക്കളും കയറ്റുമതിക്കാരുമാണ്.2022 ഫെബ്രുവരി 28 വരെ, ബ്രസീല്‍, യുകെ, ഇസ്രായേല്‍, ചില യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ എന്നിവയുള്‍പ്പെടെ 20 രാജ്യങ്ങളിലേക്ക് ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്തു.

കച്ചിലാണ് ഉത്പാദനശാലകളുള്ളത്.

X
Top