വേനലവധി യാത്രകള്‍ക്ക് തിരിച്ചടിയായി വിമാന ടിക്കറ്റ് വിലഇന്ധനക്ഷാമത്തിൽ നിന്ന് കരകേറാൻ ഇന്ത്യയുടെ ശ്രമം; റഷ്യയുമായി കൈകോര്‍ത്ത് കേന്ദ്രത്തിന്റെ ‘മാസ്റ്റര്‍ സ്‌ട്രോക്ക്’രാജ്യത്ത് വീണ്ടും ലോക് ഡൗൺ വരുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രം2024-25 സാമ്പത്തികവർഷം ദേശീയപാർട്ടികൾക്ക് ലഭിച്ച സംഭാവനകളിൽ 161 ശതമാനം വർധനഇന്ത്യൻ കുടുംബങ്ങളിലുള്ളത് 460 ലക്ഷം കോടി രൂപയുടെ സ്വർണം

സമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്

കൊച്ചി: എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വ്യവസായ നയമാണ് കേരളം ലക്ഷ്യമിടുന്നതെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു.

കെ.എസ്‌.ഐ.ഡി.സിയുടെ സഹകരണത്തോടെ സി.ഐ.ഐ കേരളഘടകം സംഘടിപ്പിച്ച അസെന്റ് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തിലെ മൂന്ന് നഗരമേഖലകള്‍ കേന്ദ്രീകരിച്ച വ്യവസായവല്‍ക്കരണ കാലം കഴിഞ്ഞെന്ന് അദ്ദേഹം പറഞ്ഞു. വയനാട്, കാസർകോട്, ഇടുക്കി ജില്ലകളില്‍ വരെ വ്യവസായ പാർക്കുകളിലൂടെ കോടിക്കണക്കിന് രൂപയുടെ നിക്ഷേപമാണെത്തുന്നത്. നാനോ, സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങളാണ് കേരളത്തിന്റെ നട്ടെല്ലെന്നും അദ്ദേഹം പറഞ്ഞു.

വ്യവസായവകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, കെ.എസ്‌.ഐ.ഡി.സി ചെയർമാൻ ബാലഗോപാല്‍ ചന്ദ്രശേഖർ, മാനേജിംഗ് ഡയറക്‌ടർ എസ്. ഹരികിഷോർ, കിൻഫ്ര എം.ഡി സന്തോഷ് കോശി തോമസ്, സി.ഐ.ഐ വൈസ് ചെയർപേഴ്‌സണ്‍ ശാലിനി വാര്യർ, കേരള ചെയർമാൻ വിനോദ് മഞ്ഞില തുടങ്ങിയവർ സംബന്ധിച്ചു.

പാനല്‍ ചർച്ചയില്‍ ഇസ്റ്റേണ്‍ ട്രേഡ്സ് ചെയർമാൻ നവാസ് മീരാൻ, വി.കെ.സി ഫുട്‌വെയർ സി.എം.ഡി വി.കെ.സി. റസാഖ് തുടങ്ങിയവർ പങ്കെടുത്തു.

X
Top