വേനലവധി യാത്രകള്‍ക്ക് തിരിച്ചടിയായി വിമാന ടിക്കറ്റ് വിലഇന്ധനക്ഷാമത്തിൽ നിന്ന് കരകേറാൻ ഇന്ത്യയുടെ ശ്രമം; റഷ്യയുമായി കൈകോര്‍ത്ത് കേന്ദ്രത്തിന്റെ ‘മാസ്റ്റര്‍ സ്‌ട്രോക്ക്’രാജ്യത്ത് വീണ്ടും ലോക് ഡൗൺ വരുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രം2024-25 സാമ്പത്തികവർഷം ദേശീയപാർട്ടികൾക്ക് ലഭിച്ച സംഭാവനകളിൽ 161 ശതമാനം വർധനഇന്ത്യൻ കുടുംബങ്ങളിലുള്ളത് 460 ലക്ഷം കോടി രൂപയുടെ സ്വർണം

തുടര്‍ച്ചയായ നാലാമത്തെ ആഴ്ചയും ഇടിവ് നേരിട്ട് വിപണി

മുബൈ: ഓഗസ്റ്റ് 18 ന് അവസാനിച്ച ആഴ്ചയില്‍ വിപണി കനത്ത ഇടിവ് നേരിട്ടു. സെന്‍സെക്‌സ് 0.57 ശതമാനം അഥവാ 373.99 പോയിന്റ് താഴ്ന്ന് 64948.66 ലെവലിലും നിഫ്റ്റി50 0.60 ശതമാനം അഥവാ 118.1 പോയിന്റ് താഴ്ന്ന് 19310.20 ലെവലിലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. ഇത് തുടര്‍ച്ചയായ നാലാമത്തെ ആഴ്ചയാണ് വിപണി നഷ്ടത്തിലാകുന്നത്.

വിശാല സൂചികകളില്‍ ബിഎസ് സ്‌മോള്‍ക്യാപ് മാറ്റമില്ലാതെ തുടര്‍ന്നപ്പോള്‍ ലാര്‍ജ് ക്യാപ് 0.7 ശതമാനവും മിഡക്യാപ് 0.5 ശതമാനവും ഇടിവ് നേരിട്ടു. മേഖലകളില്‍ ലോഹം, ടെലികോം എന്നിവയാണ് കനത്ത നഷ്ടത്തിലായത്. ഇരു സൂചികകളും യഥാക്രമം 4 ശതമാനവും രണ്ട് ശതമാനവും പൊഴിച്ചു.

ഓയില്‍ ആന്റ് ഗ്യാസ് 1.2 ശതമാനം ഇടിവ് നേരിട്ടപ്പോള്‍ ഊര്‍ജ്ജ മേഖല അരശതമാനം ഉയര്‍ന്നിട്ടുണ്ട്. വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) തുടര്‍ച്ചയായ നാലാമത്തെ ആഴ്ചയും അറ്റ വില്‍പ്പനക്കാരായി. 3379.31 കോടി രൂപയാണ് അവര്‍ പിന്‍വലിച്ചത്.

ആഭ്യന്തര നിക്ഷേപകര്‍(ഡിഐഐ) 3892.3 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി. നടപ്പ് മാസം ഇതുവരെ എഫ്‌ഐഐ 10925.84 കോടി രൂപയുടെ ഓഹരികള്‍ വില്‍പന നടത്തിയിട്ടുണ്ട്. ഡിഐഐ 9245.86 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി.

X
Top