ക്രൂഡ് ഓയിൽ വിലയിൽ 112% വർദ്ധന; ആശങ്കയിൽ എണ്ണക്കമ്പനികൾയുദ്ധ സാഹചര്യത്തില്‍ കയറ്റുമതിക്കാർക്കായി ‘റിലീഫ്’ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർകപ്പലിൽ കയറ്റിയ ഇറാനിയൻ എണ്ണയ്ക്കുള്ള ഉപരോധം നീക്കിയേക്കുംഇറാൻ-യു.എസ് പോര്: ഇന്ത്യയില്‍ വിദേശ സഞ്ചാരികളുടെ വരവ് കുറയുന്നുഇന്ത്യൻ കപ്പലുകളുടെ സുരക്ഷയ്ക്കായി ഇറാനുമായി ചർച്ച തുടരുന്നതായി കേന്ദ്രസർക്കാർ

എൽഐസിയുടെ അറ്റാദായം പത്ത് ശതമാനം ഉയർന്ന് 10,461 കോടി രൂപയിലെത്തി

കൊച്ചി: നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യ ത്രൈമാസക്കാലയളവിൽ രാജ്യത്തെ ഏറ്റവും വലിയ ഇൻഷ്വറൻസ് കമ്പനിയായ ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷന്റെ(എൽ.ഐ.സി) അറ്റാദായം പത്ത് ശതമാനം ഉയർന്ന് 10,461 കോടി രൂപയിലെത്തി.

മുൻവർഷം ഇക്കാലയളവിൽ കമ്പനിയുടെ അറ്റാദായം 9,544 കോടി രൂപയായിരുന്നു. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ എൽ.ഐ.സിയുടെ വരുമാനം 1,88,749 കോടി രൂപയിൽ നിന്ന് 2,10,910 കോടി രൂപയിലേക്ക് ഉയർന്നു.

അവലോകന കാലയളവിൽ ആദ്യ വർഷ പ്രീമിയം 7,470 കോടി രൂപയാണ്. മുൻവർഷം ഇതേകാലയളവിൽ പ്രീമിയം 6,811 കോടി രൂപയായിരുന്നു. അറ്റ പ്രീമിയം വരുമാനം 16 ശതമാനം ഉയർന്ന് 1.14 ലക്ഷം കോടി രൂപയിലെത്തി.

ഇൻഷ്വറൻസ് പ്രീമിയം പുതുക്കിയതിലൂടെ മൂന്ന് മാസത്തിൽ 56,429 കോടി രൂപയുടെ വരുമാനമാണ് നേടിയത്.

വിവിധ നിക്ഷേപങ്ങളിലെ എൽ.ഐ.സിയുടെ വരുമാനം ജൂൺ പാദത്തിൽ 96,183 കോടി രൂപയായി ഉയർന്നു. ഇതോടൊപ്പം കമ്പനിയുടെ നിഷ്‌ക്രിയ ആസ്തി 2.48 ശതമാനത്തിൽ നിന്ന് 1.95 ശതമാനമായി മെച്ചപ്പെട്ടു.

ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ 35,65,519 പുതിയ പോളിസികളാണ് വിറ്റഴിച്ചതെന്ന് എൽ.ഐ.സിയുടെ മാനേജിംഗ് ഡയറക്‌ടറും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുമായ സിദ്ധാർത്ഥ മൊഹന്തി പറഞ്ഞു.

X
Top