പ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോര്‍ട്ട്രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തംഇന്ത്യ-ന്യൂസീലൻഡ് കരാർ: ഇന്ത്യൻ കയറ്റുമതിക്ക് നികുതിയിളവ് 100%സൗരോർജ്ജ ഉൽപ്പാദനത്തിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യഇന്ത്യ-ന്യൂസിലാൻഡ് വ്യാപാര കരാർ: രാജ്യത്തേക്ക് എത്തുന്നത് 1 .6 ലക്ഷം കോടിയുടെ നിക്ഷേപം

അദാനി ഗ്രൂപ്പിലെ എല്‍ഐസിയുടെ നിക്ഷേപം നഷ്‌ടത്തില്‍

ന്ത്യയിലെ ഏറ്റവും വലിയ നിക്ഷേപക സ്ഥാപനമായ എല്‍ഐസി അദാനി ഗ്രൂപ്പ്‌ കമ്പനികളില്‍ നടത്തിയ നിക്ഷേപത്തിന്റെ മൂല്യത്തില്‍ ഗണ്യമായ ഇടിവ്‌ സംഭവിച്ചു. 30,127 കോടി രൂപയാണ്‌ അദാനി ഗ്രൂപ്പ്‌ ഓഹരികളില്‍ എല്‍ഐസി നിക്ഷേപിച്ചത്‌.

ഫെബ്രുവരി 22ന്‌ ക്ലോസ്‌ ചെയ്‌ത വില പ്രകാരം നിക്ഷേപമൂല്യം 30,221 കോടി രൂപയാണ്‌. അതായത്‌ 94 കോടി രൂപയാണ്‌ എല്‍ഐസിക്ക്‌ അദാനി ഓഹരികളില്‍ നിന്ന്‌ കിട്ടിയ ലാഭം. ഇത്‌ നിക്ഷേപത്തിന്റെ 0.31 ശതമാനം മാത്രമാണ്‌.

അതേ സമയം ഇന്നലത്തെ അദാനി ഗ്രൂപ്പ്‌ ഓഹരികളില്‍ ഉണ്ടായ ഇടിവ്‌ എല്‍ഐസിയുടെ നിക്ഷേപ മൂല്യത്തില്‍ 500 കോടി രൂപയുടെ ഇടിവ്‌ കൂടി സൃഷ്‌ടിച്ചിട്ടുണ്ടാകും. അന്തിമമായി എല്‍ഐസിക്ക്‌ അദാനി ഗ്രൂപ്പില്‍ കൈപൊള്ളിയെന്ന്‌ ചുരുക്കം.

അദാനി ഗ്രൂപ്പ്‌ ഓഹരികളിലെ ഇടിവ്‌ തുടരുന്നതാണ്‌ കണ്ടത്‌. അദാനി ട്രാന്‍സ്‌മിഷന്‍, അദാനി ടോട്ടല്‍ ഗ്യാസ്‌, അദാനി ഗ്രീന്‍ എനര്‍ജി എന്നീ ഓഹരികള്‍ ഇന്നും അഞ്ച്‌ ശതമാനം ഇടിഞ്ഞ്‌ ലോവര്‍ സര്‍ക്യൂട്ടിലാണ്‌.

ജനുവരി 27ന്‌ എല്‍ഐസി വെളിപ്പെടുത്തിയത്‌ അദാനി ഗ്രൂപ്പ്‌ ഓഹരികളിലെ നിക്ഷേപമൂല്യം 56,142 കോടി രൂപയാണെന്നാണ്‌. ഇതില്‍ നിന്നും ഒരു മാസത്തിനുള്ളില്‍ സംഭവിച്ച നഷ്‌ടം 26,500 കോടി രൂപയോളമാണ്‌.

2022 സെപ്‌റ്റംബര്‍ 30 ലെ പ്രവര്‍ത്തന റിപ്പോര്‍ട്ട്‌ പ്രകാരം അദാനി ഗ്രൂപ്പ്‌ കമ്പനികളില്‍ മൊത്തം ഓഹരി നിക്ഷേപത്തിന്റെ എട്ട്‌ ശതമാനമാണ്‌ എല്‍ഐസി നിക്ഷേപിച്ചിരിക്കുന്നത്‌.

അദാനി ഗ്രൂപ്പ്‌ ഈയിടെ ഏറ്റെടുത്ത എസിസി, അംബുജ സിമന്റ്‌സ്‌ തുടങ്ങിയ ഓഹരികളില്‍ ഉള്‍പ്പെടെ എല്‍ഐസി നടത്തിയ നിക്ഷേപത്തിന്റെ മൂല്യം ഓഹരി വില കുതിച്ചുയര്‍ന്നപ്പോള്‍ 88,000 കോടി രൂപ വരെ എത്തിയിരുന്നു.

അദാനി ഗ്രൂപ്പിലെ നിക്ഷേപത്തില്‍ നിന്നും നഷ്‌ടം വരാനിടയില്ലെന്നു എല്‍ഐസി ജനുവരി അവസാനം വ്യക്തമാക്കിയിരുന്നു.

എന്നാല്‍ അദാനി ഗ്രൂപ്പ്‌ ഓഹരികളുടെ വിപണിമൂല്യത്തില്‍ 60 ശതമാനം ഇടിവുണ്ടായതോടെ എല്‍ഐസിക്ക്‌ ലാഭം മുഴുവന്‍ നഷ്‌ടപ്പെടുകയും നഷ്‌ടം സഹിക്കേണ്ടി വരികയും ചെയ്‌തിരിക്കുന്നു.

X
Top