രാജ്യത്തിന്റെ ജിഡിപി കണക്കുകളില്‍ വാക്‌പോര് മുറുകുന്നുറിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് സുപ്രീം കോടതിയുടെ താക്കീത്കൊച്ചി വിമാനത്താവളത്തിലെ ഭാവി വികസന പദ്ധതികള്‍ തയാറാക്കുന്നതിന് 6.64 കോടിയുടെ കരാർഗോതമ്പ് കയറ്റുമതി നിയന്ത്രണങ്ങൾ നീക്കി കേന്ദ്രസർക്കാർ; ആഭ്യന്തര വിപണിയിൽ വില കുതിച്ചുയരുന്നുഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി ജപ്പാൻ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി; ഇന്ത്യയിപ്പോൾ ‘സ്ഥിരതയാർന്നത്’ എന്ന ഗണത്തിൽ

കഴിഞ്ഞവർഷം ഇന്ത്യൻപൗരത്വം ഉപേക്ഷിച്ചത് 2.16 ലക്ഷംപേർ

ന്യൂഡൽഹി: കഴിഞ്ഞവർഷം 2.16 ലക്ഷംപേർ ഇന്ത്യൻപൗരത്വം ഉപേക്ഷിച്ചെന്ന കേന്ദ്രസർക്കാരിന്റെ വെളിപ്പെടുത്തലിൽ വിമർശനവുമായി കോൺഗ്രസ്. അതിവിദഗ്ധരും അതീവമൂല്യമുള്ളവരുമായ ഇന്ത്യക്കാരുടെ കൂട്ടപ്പലായനം ഇന്ത്യയുടെ സാമ്പത്തികാവസ്ഥയാണ് വെളിപ്പെടുത്തുന്നതെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേഷ് പരിഹസിച്ചു.

വിദേശകാര്യ സഹമന്ത്രി കീർത്തിവർധൻ സിങ്ങാണ് കഴിഞ്ഞദിവസം രാജ്യസഭയിൽ പൗരത്വമൊഴിഞ്ഞവരുടെ കണക്ക് വെളിപ്പെടുത്തിയത്. 2011-ൽ 1,23,000 പേരാണ് പൗരത്വം ഉപേക്ഷിച്ചിരുന്നത്.

2022-ൽ അത് 2.25 ലക്ഷംപേരും 2023-ൽ 2.16 ലക്ഷംപേരും പൗരത്വം ഉപേക്ഷിച്ചു. ഇതിന്റെ സംസ്ഥാനം തിരിച്ചുള്ള കണക്ക് ലഭ്യമല്ലെന്നും പൗരത്വം ഉപേക്ഷിക്കുന്നതിന്റെ കാരണം വ്യക്തിപരമാണെന്നും മന്ത്രി സഭയെ അറിയിച്ചു.

2011-നെ അപേക്ഷിച്ച് പൗരത്വമുപേക്ഷിച്ചവരുടെ എണ്ണം ഇരട്ടിയായെന്ന് ജയറാം രമേഷ് ചൂണ്ടിക്കാട്ടി. എന്തുകൊണ്ടാണ് ഇത്തരത്തിൽ കൂട്ടത്തോടെ പൗരത്വം ഉപേക്ഷിക്കുന്നതെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് ആംആദ്മി അംഗം രാഘവ് ഛദ്ദയും ആവശ്യപ്പെട്ടു.

X
Top