
തിരുവനന്തപുരം: 2025-നുള്ളിൽ സംസ്ഥാനത്തെ ട്രാക്കുകളിലെ പരമാവധി വേഗം 130 കിലോ മീറ്ററായി ഉയർത്താൻ റെയിൽവേ ഒരുങ്ങുന്നു.
ഷൊർണ്ണൂർ – കണ്ണൂർ 175 കി.മീറ്ററാണ് ആദ്യപടിയായി കൂട്ടുക. ട്രാക്കുകൾ ബലപ്പെടുത്തിയും വളവുകൾ നിവർത്തിയും ഓട്ടോമാറ്റിക് സിഗ്നൽ സംവിധാനത്തിലൂടെയാണ് വേഗം കൂട്ടുക. പഴയ മോഡൽ പാളങ്ങൾ നവീകരിക്കും.
കണ്ണൂർ-മംഗലാപുരം (131 കിലോ മീറ്റർ), കൊല്ലം- തിരുവനന്തപുരം (64 കിലോ മീറ്റർ) ഭാഗങ്ങളിൽ 2025-26 ൽ പരമാവധി വേഗം 130 കിലോ മീറ്ററായി ഉയർത്തും.
തിരുവനന്തപുരം-മംഗളൂരു പാതയുടെ വേഗം കൂട്ടുന്നത് സംബന്ധിച്ച് സാധ്യതാപഠനം അന്തിമഘട്ടത്തിലാണ്. ആലപ്പുഴ-കോട്ടയം പാതകളിൽ ഒരേസമയം അറ്റകുറ്റപ്പണിയും നവീകരണവും നടത്തും.
പൂർത്തീകരിക്കുന്നതോടെ മണിക്കൂറിൽ 130-160 കിലോ മീറ്റർ വേഗം കൈവരിക്കുകയാണ് ലക്ഷ്യം.






