ആളോഹരി ജിഡിപിയിൽ ഇന്ത്യ ബംഗ്ലദേശിനും പിന്നിലാകുമെന്ന് ഐഎംഎഫ്ഇറാൻയുദ്ധം ബാധിച്ച മേഖലകൾക്ക് ആശ്വാസം; 2.5 ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിക്കാനൊരുങ്ങി കേന്ദ്രംഎട്ടാം ശമ്പള കമ്മീഷൻ: നിർണ്ണായക ചർച്ചകൾ ഡൽഹിയിൽഇന്ത്യ-യുഎസ് ചർച്ച തുടരുംഇന്ത്യയില്‍ നിന്നുള്ള സോളാര്‍ പാനലുകള്‍ക്കും സെല്ലുകള്‍ക്കും ആന്റി ഡംപിങ് നികുതി ഏർപ്പെടുത്താൻ യുഎസ്

സംസ്ഥാനത്ത് ഇലക്‌ട്രിക് ഓട്ടോകളുടെ എണ്ണത്തിൽ വർധന; ഓട്ടോ സബ്‌സിഡിക്ക് വൻ വെയ്റ്റിങ് ലിസ്റ്റ്

പത്തനംതിട്ട: കേരളത്തില്‍ ഇലക്‌ട്രിക് ഓട്ടോറിക്ഷകള്‍ക്ക് പ്രഖ്യാപിച്ച സബ്സിഡി തുക അപേക്ഷകരുടെ എണ്ണക്കൂടുതല്‍ കാരണം തികയുന്നില്ല.

ഒരാള്‍ക്ക് 30,000 രൂപവീതം വർഷം 1000 പേർക്കാണ് സബ്സിഡി കൊടുക്കുന്നത്. എന്നാല്‍ ഇക്കൊല്ലത്തെ 1000 പേർ കൂടാതെ 900 പേർകൂടി വെയ്റ്റിങ് ലിസ്റ്റിലാണ്.

ഇലക്‌ട്രിക് ഓട്ടോറിക്ഷകളുടെ എണ്ണത്തിനൊപ്പം സംസ്ഥാനത്ത് സബ്സിഡിക്കുള്ള അപേക്ഷകരും ഓരോവർഷവും കൂടിവരുന്നു. ബജറ്റിലെ നിർദേശമായിട്ടാണ് 2019-ല്‍ സബ്സിഡി നിലവില്‍ വന്നത്.

വൈദ്യുതവാഹനങ്ങളുടെ പ്രചാരം കൂട്ടാൻവേണ്ടി 2018-ലെ ബജറ്റില്‍ ധനമന്ത്രി തോമസ് ഐസക്കാണ് പദ്ധതി പ്രഖ്യാപിച്ചത്. പ്രഖ്യാപിച്ചവർഷം സംസ്ഥാനത്ത് രണ്ടായിരത്തോളം ഇ-ഓട്ടോകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ അത് ഒമ്പതിനായിരമെത്തി.

ആദ്യവർഷങ്ങളില്‍ ആയിരം അപേക്ഷകർപോലും ഇല്ലായിരുന്നു. കോവിഡിനുശേഷമാണ് വലിയവർധന ഉണ്ടായത്. കഴിഞ്ഞവർഷം അപേക്ഷിച്ചത് 1600 പേരായിരുന്നു. അതില്‍ 1000 പേർക്ക് കൊടുത്തു. ഇക്കൊല്ലം, കഴിഞ്ഞകൊല്ലത്തെ ബാക്കിയായ 600 പേരെ കൂടാതെ 1300 പുതിയ അപേക്ഷകരുമെത്തി.

അപേക്ഷകർ ഓരോ വർഷവും കൂടിവരുന്നതിനാല്‍, വർഷം സബ്സിഡി കിട്ടേണ്ട ഗുണഭോക്താക്കളുടെ എണ്ണംകൂട്ടണമെന്ന ആവശ്യവുമുണ്ട്. വർഷം മൂന്നുകോടിരൂപയാണ് സർക്കാർ അനുവദിക്കുന്നത്.

X
Top