ആഗോള സമുദ്ര പൈതൃകത്തെ അടയാളപ്പെടുത്താൻ കൊച്ചിയിൽ അന്താരാഷ്ട്ര സ്‌പൈസ് റൂട്ട് സമ്മേളനംകടമെടുപ്പിൽ കേന്ദ്രത്തിന്റെ വെട്ടൽ; അതിഗുരുതര സാമ്പത്തികപ്രതിസന്ധിയിൽ കേരളംഇന്ത്യ-ന്യൂസിലന്‍റ് സ്വതന്ത്ര വ്യാപാരക്കരാർ ഒപ്പു വെച്ചു; ഇന്ത്യക്കാർക്ക് വർഷം തോറും മൾട്ടിപ്പിൾ എൻട്രിയോടു കൂടി വർക്കിങ് ഹോളി ഡേ വിസക്കും തീരുമാനംഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യ

915 കോടി രൂപ നഷ്ടം നേരിട്ട് ജെഎസ്ഡബ്ല്യു സ്റ്റീല്‍; സമ്മിശ്ര പ്രതികരണവുമായി ബ്രോക്കറേജ് സ്ഥാപനങ്ങള്‍

മുംബൈ: രണ്ടാം പാദത്തില്‍ 915 രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിട്ടും 24-25 ദശലക്ഷം ടണ്‍ എന്ന പ്രതിവര്‍ഷ ലക്ഷ്യം നിലനിര്‍ത്തിയതിനാല്‍ ജെഎസ്ഡബ്ല്യ സ്റ്റീല്‍ ഓഹരി 2 ശതമാനത്തോളം ഉയര്‍ന്നു. നിലവില്‍ 642.90 രൂപയിലാണ് സ്‌റ്റോക്ക് ട്രേഡിംഗിലുള്ളത്. സെപ്തംബറില്‍ അവസാനിച്ച പാദത്തില്‍ കമ്പനി 915 കോടി രൂപയുടെ നഷ്ടം നേരിട്ടിരുന്നു.

മുന്‍ വര്‍ഷം സമാന പാദത്തില്‍ 7179 കോടി രൂപ ലാഭം നേടിയ സ്ഥാനത്താണിത്. ജൂണിലവസാനിച്ച പാദത്തില്‍ 839 കോടി രൂപയുടെ ലാഭം കൈവരിക്കാനും സാധിച്ചു. എന്നാല്‍ വിലയിടിവ്, ഉയര്‍ന്ന ഇന്‍പുട്ട് ചെലവുകള്‍, ഓര്‍ഡറുകള്‍ നികത്താനാകാത്തത് എന്നിവ കാരണം കഴിഞ്ഞ പാദത്തില്‍ നഷ്ടം നേരിടുകയായിരുന്നു.

ആഗോള ബ്രോക്കറേജ് സ്ഥാപനം സ്റ്റോക്കിന് 625 രൂപ ലക്ഷ്യവിലയോട് കൂടിയ ന്യൂട്രല്‍ റേറ്റിംഗാണ് നല്‍കുന്നത്. 2023/24 സാമ്പത്തിക വര്‍ഷത്തെ ഇബിറ്റ അനുമാനം 8 ശതമാനം/5 ശതമാനം എന്നിങ്ങനെ പുനര്‍നിര്‍ണ്ണയിക്കാന്‍ അവര്‍ തയ്യാറായി. സ്റ്റീല്‍ വില അടുത്ത പാദത്തോടെ വര്‍ധിക്കുമെന്ന് കമ്പനി കരുതുന്നതായി സിറ്റി പറയുന്നു.

ചെലവുകള്‍ കുറയ്ക്കാനും സാധിക്കും. എന്നാല്‍ ജാപ്പാനീസ് ബ്രോക്കറേജ് സ്ഥാപനമായ നൊമൂറ 570 രൂപ ലക്ഷ്യവില നിശ്ചയിച്ച് സ്റ്റോക്ക് കുറയ്ക്കാനാണ് നിര്‍ദ്ദേശിക്കുന്നത്. 2023/24 ഇബിറ്റ അനുമാനം 21 ശതമാനം/5 ശതമാനം എന്നിങ്ങനെ അവര്‍ കുറച്ചു.

X
Top