നിക്ഷയ് മിത്രയുമായി കൈകോർത്ത് യുഎസ്ടിസുരക്ഷിതവും വിശ്വസനീയവുമായ എഐ ചർച്ച ചെയ്ത് ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ്സംരംഭകർക്ക് വഴികാണിക്കാൻ ടൈകോൺ കേരളവിമാനക്കമ്പനികളുടെ നഷ്ടം ഇക്കുറി ഇരട്ടിയാകുമെന്ന് റിപ്പോർട്ട്ഡിജിറ്റല്‍ സ്വര്‍ണത്തിന് സുരക്ഷ ഉറപ്പാക്കാന്‍ സെബിയെ സമീപിച്ച് കമ്പനികള്‍

ആഗോള ബോണ്ട് സൂചികയില്‍ ഇന്ത്യ, ചൈന വിഹിതം കുറയ്ക്കാന്‍ ജെപി മോര്‍ഗന്‍

മുംബൈ: ജിബിഐ-ഇഎം ഗ്ലോബല്‍ ഡൈവേഴ്‌സിഫൈഡ് ഇന്‍ഡെക്‌സിലെ ഇന്ത്യ, ചൈന രാജ്യങ്ങളുടെ വിഹിതം കുറയ്ക്കാന്‍ ജെപി മോര്‍ഗന്‍. ലോകമെമ്പാടുമുള്ള നിക്ഷേപ സ്ഥാപനങ്ങളുടെ ഏകദേശം 200 ബില്യണ്‍ ഡോളര്‍ നിക്ഷേപത്തെ സ്വാധീനിക്കുന്ന സൂചികയാണിത്.

ഓരോ രാജ്യങ്ങള്‍ക്കുമുള്ള 10 ശതമാനം വെയ്‌റ്റേജ് 9 ശതമാനമാക്കിയാണ് കുറയ്ക്കുക.ചൈന, ഇന്ത്യ, ഇന്തോനേഷ്യ, മെക്‌സിക്കോ, മലേഷ്യ എന്നീ രാജ്യങ്ങളെ നടപടി ബാധി്ക്കും. അതേസമയം തായ്‌ലന്റ്, പോളണ്ട്, ദക്ഷിണാഫ്രിക്ക, ബ്രെസീല്‍ തുടങ്ങിയ ചെറിയ രാജ്യങ്ങളുടെ വിഹിതം വര്‍ദ്ധിക്കും.

നഷ്ട സാധ്യത തുല്യമായി വീതിക്കപ്പെടുമെന്നതിനാലും മൊത്തത്തിലുള്ള വരുമാനം മെച്ചപ്പെടുമെന്നതിനാലും നിക്ഷേപകര്‍ നീക്കത്തെ പിന്തുണച്ചു. സ്റ്റാന്റേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക് പറയുന്നതനുസരിച്ച് ചൈനീസ് ബോണ്ടുകളില്‍ നിന്നും ഇതിന്റെ ഫലമായി ഏകദേശം 2 ബില്യണ്‍ നിക്ഷേപം പിന്‍വലിക്കപ്പെട്ടേയ്ക്കും. ചൈനീസ് ബോണ്ടുകളിലെ മൊത്തം വിദേശ നിക്ഷേപമായ 5.6 ട്രില്യണ്‍ ഡോളറുമായി താരതമ്യപ്പടുത്തുമ്പോള്‍ വളരെ കുറഞ്ഞ സംഖ്യയാണിത്.

വരും വര്‍ഷങ്ങളില്‍ സൗദി അറേബ്യ, ഫിലിപ്പീന്‍സ് ബോണ്ടുകള്‍ സൂചികയില്‍ ചേര്‍ക്കാനും ജെപി മോര്‍ഗന്‍ ആലോചിക്കുന്നുണ്ട്. ഇവയ്ക്ക് ഏകദേശം 2 ശതമാനവും 1 ശതമാനവും വെയ്‌റ്റേജ് ലഭിച്ചേയ്ക്കും.

X
Top