നിയന്ത്രിത സർവീസുകൾ ആരംഭിച്ച് വിമാന കമ്പനികൾ; ഗൾഫ് മേഖലയിലെ വിമാനത്താവളങ്ങളിൽ കുടുങ്ങിയ കൂടുതൽ പേർ ഇന്ത്യയിലേക്ക്കേന്ദ്ര സർക്കാർ ജീവനക്കാർക്ക് റെക്കോർഡ് ശമ്പള വർദ്ധനവ് വരുന്നുപശ്ചിമേഷ്യ സംഘർഷം: ഇന്ത്യൻ അരി കയറ്റുമതി പ്രതിസന്ധിയിൽകാനഡയുമായുള്ള സാമ്പത്തിക ബന്ധം കൂടുതൽ ശക്തമാക്കാൻ ഇന്ത്യജിഎസ്ടി പിരിവ് ഫെബ്രുവരിയിൽ 1.83 ലക്ഷം കോടി രൂപ

ജെപി മോർഗൻ 32.72 ബില്യൺ ഡോളറിന്റെ വരുമാനം രേഖപ്പെടുത്തി

ന്യൂയോർക്ക്: ജെപി മോർഗൻ ചേസ് ആൻഡ് കമ്പനി മൂന്നാം പാദ ലാഭത്തിൽ 17% ഇടിവ് രേഖപ്പെടുത്തി. 2022 സെപ്റ്റംബർ 30 ന് അവസാനിച്ച പാദത്തിലെ ലാഭം 9.74 ബില്യൺ ഡോളറാണ്. ഇത് ഒരു വർഷം മുമ്പ് 11.69 ബില്യൺ ഡോളർ ആയിരുന്നുവെന്ന് ബാങ്ക് അറിയിച്ചു.

9.20 ബില്യൺ ഡോളറിന്റെ ലാഭമാണ് അനലിസ്റ്റുകൾ പ്രതീക്ഷിച്ചിരുന്നത്. പലിശ നിരക്ക് വർദ്ധനയിലൂടെ സമ്പദ്‌വ്യവസ്ഥയെ തണുപ്പിക്കാനുള്ള യുഎസ് ഫെഡറൽ റിസർവിന്റെ ശ്രമങ്ങൾ സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ഭയം ജനിപ്പിച്ചതിനാൽ ബാങ്ക് 808 മില്യൺ ഡോളർ കരുതൽ ധനമായി നീക്കിവച്ചു.

പ്രസ്തുത പാദത്തിൽ അണ്ടർ റൈറ്റിംഗ്, എം&എ, പ്രാരംഭ പബ്ലിക് ഓഫറിംഗുകൾ എന്നിവയിൽ നിന്നുള്ള ഫീസ് ഇനത്തിലുള്ള ബാങ്കിന്റെ വരുമാനത്തിൽ ഇടിവുണ്ടായി. അതേപോലെ നിക്ഷേപ ബാങ്കിംഗ് വരുമാനം 43 ശതമാനം ഇടിഞ്ഞ് 1.7 ബില്യൺ ഡോളറിലെത്തി.

എന്നാൽ കഴിഞ്ഞ വർഷം ഇതേ കാലയളവിൽ രേഖപ്പെടുത്തിയ 29.65 ബില്യൺ ഡോളറിൽ നിന്ന് 32.72 ബില്യൺ ഡോളർ വരുമാനമാണ് ഈ പാദത്തിൽ ബാങ്ക് റിപ്പോർട്ട് ചെയ്തത്. ന്യൂയോർക്ക് സിറ്റി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു അമേരിക്കൻ മൾട്ടിനാഷണൽ ഇൻവെസ്റ്റ്‌മെന്റ് ബാങ്കും ഫിനാൻഷ്യൽ സർവീസ് ഹോൾഡിംഗ് കമ്പനിയുമാണ് ജെപി മോർഗൻ ചേസ് ആൻഡ് കോ.

X
Top