വേനലവധി യാത്രകള്‍ക്ക് തിരിച്ചടിയായി വിമാന ടിക്കറ്റ് വിലഇന്ധനക്ഷാമത്തിൽ നിന്ന് കരകേറാൻ ഇന്ത്യയുടെ ശ്രമം; റഷ്യയുമായി കൈകോര്‍ത്ത് കേന്ദ്രത്തിന്റെ ‘മാസ്റ്റര്‍ സ്‌ട്രോക്ക്’രാജ്യത്ത് വീണ്ടും ലോക് ഡൗൺ വരുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രം2024-25 സാമ്പത്തികവർഷം ദേശീയപാർട്ടികൾക്ക് ലഭിച്ച സംഭാവനകളിൽ 161 ശതമാനം വർധനഇന്ത്യൻ കുടുംബങ്ങളിലുള്ളത് 460 ലക്ഷം കോടി രൂപയുടെ സ്വർണം

ജോയ് ആലുക്കാസ് 2300 കോടി രൂപയുടെ ഐപിഒ പിന്‍വലിച്ചു

കൊച്ചി: 2300 കോടി സമാഹരിക്കുന്നതിനായി നടത്താനിരുന്ന ഐപിഒ (പ്രാരംഭ പബ്ലിക് ഓഫറിംഗ്) പ്രമുഖ ജ്വല്ലറി ബ്രാന്റായ ജോയ് ആലുക്കാസ്, പിന്‍വലിച്ചു. കാരണം വ്യക്തമല്ല. കേരളത്തില്‍ നിന്നുള്ള ജോയ് ആലുക്കാസിന് നിലവില്‍ രാജ്യത്തെ 68 നഗരങ്ങളില്‍ ഷോറൂമുകളുണ്ട്.

സമാഹരിക്കുന്ന തുകയില്‍ നിന്നും 14 ബില്യണ്‍ രൂപ കടബാധ്യതകള്‍ മൂന്‍കൂട്ടി തീര്‍ക്കുന്നതിന് ഉപയോഗിക്കുമെന്ന് കമ്പനി സമര്‍പ്പിച്ച ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് പറഞ്ഞിരുന്നു. എഡില്‍വേയ്‌സ്, മോതിലാല്‍ ഓസ്വാള്‍, ഹൈതോങ് സെക്യൂരിറ്റീസ്, എസ്ബിഐ കാപിറ്റല്‍ മാര്‍ക്കറ്റ്‌സ് എന്നിവരെ ഐപിഒ ബുക്ക് റണ്ണര്‍മാരായി നിയമിക്കുകയും ചെയ്തു. ഈ സ്ഥാപനങ്ങളൊന്നും ഇക്കാര്യത്തില്‍ പ്രതികരണമറിയിച്ചിട്ടില്ല.

ലോകത്തെ രണ്ടാമത്തെ വലിയ സ്വര്‍ണവിപണിയാണ് നിലവില്‍ ഇന്ത്യ. വിലവര്‍ധനവ് കാരണം മഞ്ഞലോഹത്തിന്റെ ഉപഭോഗം രാജ്യത്ത് മൂന്ന് ശതമാനത്തോളം ഇടിഞ്ഞിരുന്നു.

X
Top