സ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു17,000 കോടി രൂപ കടന്ന് ഇന്ത്യയുടെ കാപ്പി കയറ്റുമതിഇലക്ട്രോണിക്‌സ് കയറ്റുമതിയിൽ കുതിച്ച് ഇന്ത്യഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണ ഇറക്കുമതി കുതിക്കുന്നു; വന്‍ കിഴിവുകള്‍ പ്രയോജനപ്പെടുത്തി ഇന്ത്യന്‍ കമ്പനികള്‍സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍

ജോയ് ആലുക്കാസ് 2300 കോടി രൂപയുടെ ഐപിഒ പിന്‍വലിച്ചു

കൊച്ചി: 2300 കോടി സമാഹരിക്കുന്നതിനായി നടത്താനിരുന്ന ഐപിഒ (പ്രാരംഭ പബ്ലിക് ഓഫറിംഗ്) പ്രമുഖ ജ്വല്ലറി ബ്രാന്റായ ജോയ് ആലുക്കാസ്, പിന്‍വലിച്ചു. കാരണം വ്യക്തമല്ല. കേരളത്തില്‍ നിന്നുള്ള ജോയ് ആലുക്കാസിന് നിലവില്‍ രാജ്യത്തെ 68 നഗരങ്ങളില്‍ ഷോറൂമുകളുണ്ട്.

സമാഹരിക്കുന്ന തുകയില്‍ നിന്നും 14 ബില്യണ്‍ രൂപ കടബാധ്യതകള്‍ മൂന്‍കൂട്ടി തീര്‍ക്കുന്നതിന് ഉപയോഗിക്കുമെന്ന് കമ്പനി സമര്‍പ്പിച്ച ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് പറഞ്ഞിരുന്നു. എഡില്‍വേയ്‌സ്, മോതിലാല്‍ ഓസ്വാള്‍, ഹൈതോങ് സെക്യൂരിറ്റീസ്, എസ്ബിഐ കാപിറ്റല്‍ മാര്‍ക്കറ്റ്‌സ് എന്നിവരെ ഐപിഒ ബുക്ക് റണ്ണര്‍മാരായി നിയമിക്കുകയും ചെയ്തു. ഈ സ്ഥാപനങ്ങളൊന്നും ഇക്കാര്യത്തില്‍ പ്രതികരണമറിയിച്ചിട്ടില്ല.

ലോകത്തെ രണ്ടാമത്തെ വലിയ സ്വര്‍ണവിപണിയാണ് നിലവില്‍ ഇന്ത്യ. വിലവര്‍ധനവ് കാരണം മഞ്ഞലോഹത്തിന്റെ ഉപഭോഗം രാജ്യത്ത് മൂന്ന് ശതമാനത്തോളം ഇടിഞ്ഞിരുന്നു.

X
Top