കേരളത്തിന്റെ റെയിൽവേ ബജറ്റ് വിഹിതത്തിൽ പത്തിരട്ടി വർധനയുദ്ധവും ദുർബല മൺസൂണും ആശങ്ക; പ്രതിസന്ധിയിലും ഇന്ത്യ തളരില്ലെന്ന് ആർബിഐ2026ൽ ഏറ്റവും കൂടുതല്‍ വിദേശ നിക്ഷേപം ലഭിച്ച 10 സംസ്ഥാനങ്ങൾഭക്ഷ്യ എണ്ണ ഇറക്കുമതിക്കുള്ള ചെലവിൽ എട്ടുമാസത്തിനിടെയുള്ള വർധന 20 ശതമാനമെന്ന് എസ്ഇഎരണ്ട് വിമാനത്താവളങ്ങളുടെ ഓഹരി സ്വകാര്യ കമ്പനികൾക്ക് വിൽക്കാൻ കേന്ദ്രം

17 വർഷത്തിലാദ്യമായി പലിശ നിരക്ക് ഉയർത്തി ജപ്പാൻ

ടോക്കിയോ: ജപ്പാന്റെ കേന്ദ്ര ബാങ്ക് ‘നെഗറ്റീവ് പലിശ നയം’ റദ്ദാക്കുകയും 17 വർഷത്തിനിടെ ആദ്യമായി പലിശ നിരക്ക് ഉയർത്തുകയും ചെയ്തു.

ബാങ്ക് വായ്പ പലിശ ഉയർത്താതെ നിർത്തി, ഡിമാൻഡ് വർധിപ്പിക്കാനും, സമ്പദ് വ്യവസ്ഥ വളർത്താനും ശ്രമിച്ച ജപ്പാൻ ഇപ്പോൾ വായ്പ നിരക്ക് ഉയർത്താൻ നിര്‍ബന്ധിതരായതിന് ഒരു കാരണം പണപ്പെരുപ്പമാണ്.

17 വർഷത്തിനിടയിലെ ആദ്യത്തെ പലിശ നിരക്ക് വർദ്ധനയിൽ, ബാങ്ക് ഓഫ് ജപ്പാൻ [BOJ] അതിൻ്റെ ഹ്രസ്വകാല പോളിസി നിരക്ക് -0.1% ൽ നിന്ന് പൂജ്യത്തിനും 0.1% നും ഇടയിലേക്ക് ഉയർത്തി. ഇത് യെന്നിന് മുന്നേറ്റം നൽകി.

എന്നാൽ ബാങ്ക് വായ്പ ഉയർത്തിയത് സമ്പദ് വ്യവസ്ഥയെ മോശമായി ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു. പണപ്പെരുപ്പം കൈവിട്ടു പോയതു കൊണ്ടാണ് വായ്പ നിരക്ക് ഉയർത്തിയത്.

ജപ്പാനിലെ പണപ്പെരുപ്പം 2023-ൽ 40 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തിയിരുന്നു.

നെഗറ്റീവ് പലിശ നിരക്കിൽ നിന്നും ബാങ്ക് ഓഫ് ജപ്പാൻ പിന്മാറിയത് വലിയ നയം മാറ്റങ്ങളുടെ മുന്നോടിയാണെന്ന് ഓഹരി വിപണി കരുതുന്നു.

X
Top