തുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കുംക്വാറി ഉത്‌പന്നങ്ങള്‍ക്ക് ക്ഷാമം: തമിഴ്‌നാട്ടില്‍ നിന്നുള്ള കയറ്റുമതിക്ക് നിരോധനംനേപ്പാളിൽ 200, 500 രൂപയുടെ ഇന്ത്യൻ കറൻസികൾക്ക് അനുമതി

എക്‌സ് ഡിവിഡന്റാകാനൊരുങ്ങി ഐആര്‍സിടിസി ഓഹരി

ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേസ് കാറ്ററിംഗ് സര്‍വീസസ് (ഐആര്‍സിടിസി) ഓഹരികള്‍ ഓഗസ്റ്റ് 18 ന് എക്‌സ് ഡിവിഡന്റാകും. ഓഗസ്റ്റ് 19 നാണ് റെക്കോര്‍ഡ് തീയതി നിശ്ചയിച്ചിട്ടുള്ളത്. 75 ശതമാനം അഥവാ 2 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 1.50 രൂപ ലാഭവിഹിതമാണ് കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്.

ഫെബ്രുവരിയില്‍ ഓഹരിയൊന്നിന് 2 രൂപ ഐആര്‍സിടിസി ലാഭവിഹിതം നല്‍കിയിരുന്നു. തിങ്കളാഴ്ച അര ശതമാനത്തോളം ഉയര്‍ന്ന് 668.85 രൂപയിലാണ് ഓഹരിയുള്ളത്. കഴിഞ്ഞയാഴ്ച 0.52 ശതമാനം ഇടിവ് നേരിട്ട ഓഹരിയാണിത്.

ജൂണിലവസാനിച്ച പാദത്തില്‍ കമ്പനി 245.52 കോടി രൂപയുടെ അറ്റാദായം നേടി. തൊട്ടുമുന്‍ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 198 ശതമാനം വര്‍ദ്ധനവ്.2022 ജൂണ്‍ പാദത്തില്‍ 85.52 കോടി രൂപയായിരുന്നു അറ്റാദായം.

നടപ്പ് സാമ്പത്തികവര്‍ഷത്തിലെ ആദ്യപാദത്തില്‍ വരുമാനം 852.59 കോടി രൂപയാക്കാനും കമ്പനിയ്ക്കായി. 2021 ജൂണ്‍ പാദത്തിലെ 243.36 കോടി രൂപയെ അപേക്ഷിച്ച് 250.34 ശതമാനം കൂടുതലാണ് ഇത്. കഴിഞ്ഞ വര്‍ഷത്തെ 111.5 കോടി രൂപ ഇബിറ്റ ഈ വര്‍ഷം 320.9 കോടി രൂപയായി വര്‍ധിച്ചു.

X
Top