യാത്രക്കാർക്ക് വലിയ ആശ്വാസവുമായി DGCA; വിമാന ടിക്കറ്റ് റീഫണ്ട് നിയമത്തിൽ സുപ്രധാന മാറ്റങ്ങൾഇന്ത്യ-യുഎസ് വ്യാപാര കരാർ: യുഎസ് ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി പീയൂഷ് ഗോയൽഇന്ത്യൻ സമ്പദ് വ്യവസ്ഥ മികച്ച വളർച്ച നേടിയെന്ന് കേന്ദ്രസർക്കാർജിസിസി–ഇന്ത്യ വ്യാപാര കരാര്‍ ചര്‍ച്ച തുടങ്ങി10 ഐടിഡിസി ഹോട്ടലുകൾ സ്വകാര്യ കമ്പനികൾക്ക്; കേരളത്തിലെ ദേശീയപാതയും ലിസ്റ്റില്‍, 16.72 ലക്ഷം കോടി സമാഹരിക്കും

ഈ മാസം റദ്ദാക്കപ്പെടുന്നത്‌ 5000 കോടി രൂപയുടെ ഐപിഒ

മുംബൈ: ഏതാണ്ട് നാലോളം ഐപിഒ അംഗീകാരങ്ങളുടെ അനുമതി ഈ മാസം റദ്ദാവുകയാണ്. വിപണിയിലെ പ്രക്ഷുബ്ദത കണക്കിലെടുത്താണ് സ്ഥാപനങ്ങള്‍ ഐപിഒ വേണ്ടെന്ന് വയ്ക്കുന്നത്. ഇതോടെ 5000 കോടി രൂപയുടെ പ്രാരംഭ വിപണി പ്രവേശന പദ്ധതികള്‍ ലാപ്‌സായി.

മാത്രമല്ല ഇനിയൊരു ഐപിഒ വേണമെങ്കില്‍ സ്ഥാപനങ്ങള്‍ വീണ്ടും ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് സമര്‍പ്പിക്കേണ്ടിവരും.വണ്‍ മൊബിക്വിക് സിസ്റ്റംസ്, സ്‌കാന്റേ ടെക്‌നോളജീസ്, പെന്ന സിമന്റ് ഇന്‍ഡസ്ട്രീസ്, ഇഎസ്എഎഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എന്നീ കമ്പനികളുടെ ഐപിഒകളാണ് റദ്ദാക്കപ്പെടുന്നത്.

മൊബിക്വിക് സിസ്റ്റംസിന് 1900 കോടി രൂപയുടെ ഐപിഒ ഉപേക്ഷിക്കുമ്പോള്‍ സ്‌കന്റേ ടെക്‌നോളജീസ് 500 കോടി രൂപയുടെതും പെന്ന സിമന്റ് 1550 കോടി രൂപയുടെതും ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് 1000 കോടി രൂപയുടെതും റദ്ദാക്കുന്നു. ഫാര്‍മസി ഉടമ എപിഐ ഹോള്‍ഡിംഗ്‌സ് ഓഗസ്റ്റില്‍ തങ്ങളുടെ ഐപിഒ നടപടികള്‍ നേരത്തെ പിന്‍വലിച്ചിരുന്നു.

വേദാന്ത ഗ്രൂപ്പ് യൂണിറ്റ് സ്‌റ്റെര്‍ലൈറ്റ് പവര്‍ ട്രാന്‍സ്മിഷനും അടുത്തിടെ അതിന്റെ ഐപിഒ മാറ്റിവച്ചു. നുസ്ലി വാഡിയയുടെ പിന്തുണയുള്ള എയര്‍ലൈന്‍ ഗോ എയര്‍ലൈന്‍സിന്റെ (ഗോ എയര്‍) പബ്ലിക് ഇഷ്യൂ ഓഗസ്റ്റില്‍ കാലഹരണപ്പെടുകയും ചെയ്തു. 3,600 കോടി രൂപ സമാഹരിക്കാന്‍ പദ്ധതിയിട്ടിരുന്ന ഗോ എയര്‍, ദുര്‍ബലമായ ഉപഭോക്തൃ വികാരത്തെ തുടര്‍ന്നാണ് ഐപിഒ മാറ്റിവച്ചത്.

X
Top