2028 ഓടെ ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകുമെന്ന് ഐഎംഎഫ്; 2030ല്‍ 7.1 ട്രില്യണ്‍ ഡോളര്‍ സ്വപ്നംകരവഴി കണ്ടെയ്നർ നീക്കം: രാജ്യാന്തര ചരക്കുകവാടമാകാൻ വിഴിഞ്ഞം; ആദ്യ ബുക്കിങ് അമേരിക്കയിലെ ഹൂസ്റ്റണിലേക്ക്ഫ്രാൻസുമായി വമ്പന്‍ പ്രതിരോധ കരാറിന് ഇന്ത്യ; റഫാല്‍ യുദ്ധവിമാനങ്ങള്‍ രാജ്യത്ത് തന്നെ നിര്‍മ്മിക്കുംരാജ്യത്ത് സ്റ്റീലിന് വൻ ഡിമാൻഡ്; ഉപഭോഗം റെക്കോർഡിൽ, ഇറക്കുമതി ആശ്രയത്വം തുടരുന്നുആഗോള വിപണികളുമായി മത്സരിക്കാൻ ഇന്ത്യ; ഇറക്കുമതി തീരുവ 10 ശതമാനത്തിൽ താഴെയാക്കും

തുടർച്ചയായ രണ്ട് വെട്ടിക്കുറക്കലിന് ശേഷം സ്വിഗ്ഗിയുടെ മൂല്യം 7.85 ബില്യൺ ഡോളറായി ഉയർത്തി ഇൻവെസ്‌കോ

നാല് മാസത്തിനിടെ സ്വിഗ്ഗിയുടെ മൂല്യനിർണ്ണയം രണ്ടുതവണ വെട്ടിക്കുറച്ച യുഎസ് ആസ്ഥാനമായുള്ള ഫണ്ട് മാനേജർ ഇൻവെസ്‌കോ, ഒടുവിൽ ഭക്ഷണ, പലചരക്ക് ഡെലിവറി പ്ലാറ്റ്‌ഫോമിന്റെ മൂല്യം ഉയർത്തി.

ഫയലിംഗുകൾ പ്രകാരം, കഴിഞ്ഞ വർഷം ജനുവരിയിൽ സ്വിഗ്ഗിയുടെ 700 മില്യൺ ഡോളറിന്റെ ഫണ്ടിങ്ങിന് നേതൃത്വം നൽകിയ ഇൻവെസ്‌കോ, 5.5 ബില്യൺ ഡോളറായിരുന്ന ബെംഗളൂരു ആസ്ഥാനമായുള്ള കമ്പനിയുടെ മൂല്യം 2023 ജൂലൈ 31ലെ കണക്കനുസരിച്ച് 7.85 ബില്യൺ ഡോളറായി ഉയർത്തി.

ഏറ്റവും പുതിയ നീക്കം ഇൻവെസ്‌കോ സ്വിഗ്ഗിയെ അവസാനമായി വിലമതിച്ചതിൽ നിന്ന് 42 ശതമാനം വർദ്ധനവിനെ സൂചിപ്പിക്കുന്നുണ്ടെങ്കിലും, സ്റ്റാർട്ടപ്പിന്റെ മൂല്യനിർണ്ണയം 2022 ജനുവരിയിൽ ഉണ്ടായിരുന്നതിനേക്കാൾ 30 ശതമാനം കുറവാണ്.

കഴിഞ്ഞ വർഷം ജനുവരിയിൽ സ്വിഗ്ഗിയിൽ 700 മില്യൺ ഡോളർ ഫണ്ട് സമാഹരണത്തിന് ഇൻവെസ്‌കോ നേതൃത്വം നൽകിയപ്പോൾ, ഫുഡ് ഡെലിവറി മാർക്കറ്റ് ഉയർന്ന നിലയിലായതിനാൽ ഫുഡ് ടെക് ഭീമന്റെ മൂല്യം 10.7 ബില്യൺ ഡോളറായിരുന്നു.

അതിനുശേഷം, സൊമാറ്റോയ്‌ക്കൊപ്പം സ്വിഗ്ഗി അടക്കമുള്ള ആഗോള കമ്പനികൾ, വിപണിയിൽ ഒഴുക്ക് നഷ്ടപ്പെട്ടുവെന്നും മുമ്പ് പ്രതീക്ഷിച്ചതിലും മന്ദഗതിയിലാണ് വളരുന്നതെന്നും സമ്മതിച്ചു.

ന്യായമൂല്യത്തിലുണ്ടായ വർദ്ധനയോടെ, സ്വിഗ്ഗിയുടെ മൂല്യം 7.85 ബില്യൺ ഡോളറായി ഉയരുകയും ജൂലൈയിലെ കണക്കനുസരിച്ച് എതിരാളിയായ സൊമാറ്റോയുടെ 7.7 ബില്യൺ ഡോളറിന്റെ ഏകദേശ മൂല്യത്തോട് അടുത്തുനിൽക്കുകയും ചെയ്യുന്നു.

അതിനുശേഷം, അതിന്റെ ഓഹരി വില 30 ശതമാനത്തിലധികം കുതിച്ചു, ഇപ്പോൾ അതിന്റെ മൂല്യം 11 ബില്യൺ ഡോളറിനു മുകളിലാണ്.

2024 ഐപിഒ പ്രതീക്ഷിക്കുന്ന സ്വിഗ്ഗി സാമ്പത്തിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്. ലാഭത്തിലേക്കുള്ള പാതയിലേക്ക് എത്തിന്നതിന് എല്ലാ ഫുഡ് ഓർഡറുകൾക്കും അവർ 2 രൂപ പ്ലാറ്റ്ഫോം ഫീസ് ഈടാക്കാൻ തുടങ്ങി.

ഇതാദ്യമായല്ല സ്വിഗ്ഗിയുടെ മൂല്യനിർണയം ഉയർത്തുന്നത്. ഓഗസ്റ്റിൽ, യുഎസ് ആസ്ഥാനമായുള്ള അസറ്റ് മാനേജ്‌മെന്റ് കമ്പനിയായ (എഎംസി) ബാരൺ ക്യാപിറ്റൽ, സ്വിഗ്ഗിയുടെ ന്യായമായ മൂല്യം 34 ശതമാനം വർധിപ്പിച്ച് 8.5 ബില്യൺ ഡോളറായി കണക്കാക്കിയിരുന്നു.

X
Top