നിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്അടിസ്ഥാന സൗകര്യ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 20,000 കോടി രൂപയുടെ ഗ്യാരണ്ടി ഫണ്ട്ഇന്ത്യയില്‍ നിക്ഷേപം ഇരട്ടിയാക്കാന്‍ ലോകബാങ്കിന്റെ സ്വകാര്യമേഖല വിഭാഗം ഐഎഫ്‌സി, 2030 ഓടെ 10 ബില്യണ്‍ ഡോളര്‍ ലക്ഷ്യംമൊത്തവില സൂചിക പണപ്പെരുപ്പം 0.52 ശതമാനമായി ഉയര്‍ന്നു

10 മാസത്തിനുശേഷം ആദ്യമായി റീട്ടെയിൽ പണപ്പെരുപ്പം ആര്‍ബിഐ ലക്ഷ്യത്തിലൊതുങ്ങി

ന്യൂഡല്‍ഹി: ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം നവംബറില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ)യുടെ ടോളറന്‍സ് പരിധിയില്‍ ഒതുങ്ങി. തുടര്‍ച്ചയായ 10 മാസത്തിന് ശേഷമാണ് പണപ്പെരുപ്പം ടോളറന്‍സ് ബാന്‍ഡായ 2-6 ശതമാനത്തിനുള്ളിലാകുന്നത്. ഒക്ടോബറിലെ 6.77 ശതമാനത്തില്‍ നിന്നും റീട്ടെയിൽ പണപ്പെരുപ്പം നവംബറില്‍ 5.88 ശതമാനമായി കുറയുകയായിരുന്നു.

2026 മാര്‍ച്ചില്‍ അവസാനിക്കുന്ന അഞ്ച് വര്‍ഷ കാലയളവ് വരെ റീട്ടെയില്‍ പണപ്പെരുപ്പം 2%- 4% ആയി നിലനിര്‍ത്താനാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം. ഭക്ഷ്യവിലയിലെ കുറവാണ് മൊത്തം ചെറുകിട പണപ്പെരുപ്പത്തെ മെരുക്കാന്‍ കേന്ദ്രബാങ്കിനെ സഹായിച്ചത്.ഒക്ടോബറിലെ 7.01 ശതമാനത്തില്‍ നിന്നും ഭക്ഷ്യ പണപ്പെരുപ്പം നവംബറില്‍ 4.67 ശതമാനമാവുകയായിരുന്നു.

35 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ച് റിപ്പോനിരക്ക് 6.25 ശതമാനമാക്കാന്‍ ഡിസംബര്‍ 7 ന് കേന്ദ്രബാങ്ക് തയ്യാറായിരുന്നു. എട്ട്മാസത്തിനിടെ അഞ്ചാമത്തെ വര്‍ധനവാണിത്. ചില്ലറ പണപ്പെരുപ്പം ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ ശരാശരി 6.6% ആകുമെന്നാണ് ആര്‍ബിഐ കണക്കുകൂട്ടുന്നത്.

അടുത്ത വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെ 5.9% ആയും 2023 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ 5% ആയും പിന്നീടത് കുറയും. വ്യവസായ ഉല്‍പ്പാദന സൂചികയുടെ (ഐഐപി) അടിസ്ഥാനത്തില്‍ കണക്കാക്കിയ ഫാക്ടറി ഉല്‍പ്പാദനം ഒക്ടോബറില്‍4 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. സ്റ്റാറ്റിസ്റ്റിക്‌സ് & പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം (MoSPI) നേരത്തെ പുറത്തുവിട്ട ഡാറ്റയിലാണ് ഈ കണക്കുകളുള്ളത്.

X
Top