അവശ്യ സാധനങ്ങളുടെ വില ഉയരാന്‍ സാധ്യതയെന്ന് പഠനംകേരളത്തെ ആഗോള വ്യവസായ ഹബ്ബാക്കി മാറ്റുമെന്ന് നയപ്രഖ്യാപനം; പോർട്ടുകളും പാർക്കുകളും അടിമുടിമാറുംഅസംസ്‌കൃത വസ്തുക്കളുടെ ദൗർലഭ്യം: കുതിച്ചുയർന്ന് ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ വിലഎല്‍പിജിക്ക് പകരക്കാരനാകാന്‍ ഡിഎംഇ; യാഥാര്‍ത്ഥ്യമായാല്‍ വിദേശ്യനാണ്യത്തില്‍ കോടികള്‍ ലാഭംഖാദി മേഖലയുടെ വിറ്റുവരവ് 1.87 ലക്ഷം കോടി കടന്നു

രാജ്യത്തെ പ്രധാന തുറമുഖങ്ങള്‍ കൂടുതല്‍ തിരക്കിലേക്ക്

ചെന്നൈ: രാജ്യത്തെ പ്രധാന തുറമുഖങ്ങള്‍ കൂടുതല്‍ തിരക്കിലേക്ക്. കഴിഞ്ഞമാസം തുറമുഖങ്ങളില്‍ ചരക്ക് കൈകാര്യം ചെയ്യുന്നതില്‍ ആറ് ശതമാനം വര്‍ധിച്ച് 72 ദശലക്ഷം ടണ്ണായി.

വിദേശ ചരക്ക് കൈകാര്യം ചെയ്യുന്നതില്‍ 7.3 ശതമാനത്തിന്റെ വര്‍ധനയും രേഖപ്പെടുത്തി. പല ആഗോള ഘടകങ്ങളും വിതരണ ശൃംഖലയെ പരിമിതപ്പെടുത്തിയ കാലത്താണ് ഇന്ത്യ ഈ നേട്ടം കൈവരിച്ചത്.

ഏപ്രില്‍-മെയ് മാസങ്ങളില്‍ തുറമുഖ മന്ത്രാലയം പുറത്തുവിട്ട എസ്റ്റിമേറ്റ് ഡാറ്റ അനുസരിച്ച്, പ്രധാന തുറമുഖങ്ങളില്‍ ചരക്ക് കൈകാര്യം ചെയ്യുന്നത് വര്‍ഷം തോറും 4.02 ശതമാനം വര്‍ധിച്ചിട്ടുണ്ട്. ഇത് ഇപ്പോള്‍ 139.3 ദശലക്ഷം ടണ്ണാണ്.

താരതമ്യപ്പെടുത്തുമ്പോള്‍, ചരക്ക് വോള്യത്തില്‍ ഏപ്രിലില്‍ 2 ശതമാനം മാത്രമാണ് വര്‍ധിച്ചത്, 2023-24 ആയപ്പോഴേക്കും ഏകദേശം 4.4 ശതമാനം. പ്രധാന തുറമുഖങ്ങള്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ ഉടമസ്ഥതയിലുള്ളവയാണ്.

അതേസമയം പ്രധാനമല്ലാത്ത തുറമുഖങ്ങള്‍ സംസ്ഥാന സര്‍ക്കാരുകളുടെയും സ്വകാര്യ കമ്പനികളുടെയും ഉടമസ്ഥതയിലുമാണ്.

മെയ് മാസത്തില്‍, ക്രൂഡ് ഓയില്‍, പെട്രോളിയം, ഓയില്‍സ് ആന്‍ഡ് ലൂബ്രിക്കന്റ്‌സ് (പിഒഎല്‍) ഉല്‍പ്പന്നങ്ങള്‍ എന്നിവ മൊത്തം കാര്‍ഗോ അളവിന്റെ 29 ശതമാനം വരും.

2023-24 ന് ശേഷം, ഗുജറാത്തിലെ ദീന്‍ദയാല്‍ തുറമുഖ അതോറിറ്റി ഏറ്റവും ഉയര്‍ന്ന ചരക്ക് കൈകാര്യം ചെയ്യുന്ന ഒരു പ്രധാന തുറമുഖമായി തിരിച്ചുവരാന്‍ ശ്രമിക്കുകയാണ്.

മെയ് മാസത്തില്‍, തുറമുഖത്തിന്റെ വിദേശ ചരക്ക് വരവ് 23 ശതമാനം വര്‍ധിച്ചിട്ടുണ്ട്.

X
Top