വളർച്ചാനിരക്കിൽ ഇരട്ടയക്ക മുന്നേറ്റവുമായി തമിഴ്നാട്പെട്രോളിൽ ഉയർന്ന അളവിൽ എഥനോൾ; കരട് വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര സർക്കാർഉഷ്ണതരംഗവും കാലവർഷത്തിലെ കുറവും വെല്ലുവിളിയാകുന്നു; വിലക്കയറ്റ ഭീഷണിയില്‍ ഇന്ത്യപ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോര്‍ട്ട്രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തം

രാജ്യത്തെ പ്രധാന തുറമുഖങ്ങള്‍ കൂടുതല്‍ തിരക്കിലേക്ക്

ചെന്നൈ: രാജ്യത്തെ പ്രധാന തുറമുഖങ്ങള്‍ കൂടുതല്‍ തിരക്കിലേക്ക്. കഴിഞ്ഞമാസം തുറമുഖങ്ങളില്‍ ചരക്ക് കൈകാര്യം ചെയ്യുന്നതില്‍ ആറ് ശതമാനം വര്‍ധിച്ച് 72 ദശലക്ഷം ടണ്ണായി.

വിദേശ ചരക്ക് കൈകാര്യം ചെയ്യുന്നതില്‍ 7.3 ശതമാനത്തിന്റെ വര്‍ധനയും രേഖപ്പെടുത്തി. പല ആഗോള ഘടകങ്ങളും വിതരണ ശൃംഖലയെ പരിമിതപ്പെടുത്തിയ കാലത്താണ് ഇന്ത്യ ഈ നേട്ടം കൈവരിച്ചത്.

ഏപ്രില്‍-മെയ് മാസങ്ങളില്‍ തുറമുഖ മന്ത്രാലയം പുറത്തുവിട്ട എസ്റ്റിമേറ്റ് ഡാറ്റ അനുസരിച്ച്, പ്രധാന തുറമുഖങ്ങളില്‍ ചരക്ക് കൈകാര്യം ചെയ്യുന്നത് വര്‍ഷം തോറും 4.02 ശതമാനം വര്‍ധിച്ചിട്ടുണ്ട്. ഇത് ഇപ്പോള്‍ 139.3 ദശലക്ഷം ടണ്ണാണ്.

താരതമ്യപ്പെടുത്തുമ്പോള്‍, ചരക്ക് വോള്യത്തില്‍ ഏപ്രിലില്‍ 2 ശതമാനം മാത്രമാണ് വര്‍ധിച്ചത്, 2023-24 ആയപ്പോഴേക്കും ഏകദേശം 4.4 ശതമാനം. പ്രധാന തുറമുഖങ്ങള്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ ഉടമസ്ഥതയിലുള്ളവയാണ്.

അതേസമയം പ്രധാനമല്ലാത്ത തുറമുഖങ്ങള്‍ സംസ്ഥാന സര്‍ക്കാരുകളുടെയും സ്വകാര്യ കമ്പനികളുടെയും ഉടമസ്ഥതയിലുമാണ്.

മെയ് മാസത്തില്‍, ക്രൂഡ് ഓയില്‍, പെട്രോളിയം, ഓയില്‍സ് ആന്‍ഡ് ലൂബ്രിക്കന്റ്‌സ് (പിഒഎല്‍) ഉല്‍പ്പന്നങ്ങള്‍ എന്നിവ മൊത്തം കാര്‍ഗോ അളവിന്റെ 29 ശതമാനം വരും.

2023-24 ന് ശേഷം, ഗുജറാത്തിലെ ദീന്‍ദയാല്‍ തുറമുഖ അതോറിറ്റി ഏറ്റവും ഉയര്‍ന്ന ചരക്ക് കൈകാര്യം ചെയ്യുന്ന ഒരു പ്രധാന തുറമുഖമായി തിരിച്ചുവരാന്‍ ശ്രമിക്കുകയാണ്.

മെയ് മാസത്തില്‍, തുറമുഖത്തിന്റെ വിദേശ ചരക്ക് വരവ് 23 ശതമാനം വര്‍ധിച്ചിട്ടുണ്ട്.

X
Top