100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾമൂന്നു ലക്ഷം രൂപ വരെയുള്ള ചരക്ക് കയറ്റുമതിക്കുള്ള നിബന്ധനകളിൽ ഇളവ്കൊച്ചി വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തില്‍ വന്‍ വര്‍ധനവരണ്ട മണ്‍സൂണ്‍: രാജ്യത്ത് ഭക്ഷ്യവില കുതിക്കുന്നു

രാജ്യത്തെ പ്രധാന തുറമുഖങ്ങള്‍ കൂടുതല്‍ തിരക്കിലേക്ക്

ചെന്നൈ: രാജ്യത്തെ പ്രധാന തുറമുഖങ്ങള്‍ കൂടുതല്‍ തിരക്കിലേക്ക്. കഴിഞ്ഞമാസം തുറമുഖങ്ങളില്‍ ചരക്ക് കൈകാര്യം ചെയ്യുന്നതില്‍ ആറ് ശതമാനം വര്‍ധിച്ച് 72 ദശലക്ഷം ടണ്ണായി.

വിദേശ ചരക്ക് കൈകാര്യം ചെയ്യുന്നതില്‍ 7.3 ശതമാനത്തിന്റെ വര്‍ധനയും രേഖപ്പെടുത്തി. പല ആഗോള ഘടകങ്ങളും വിതരണ ശൃംഖലയെ പരിമിതപ്പെടുത്തിയ കാലത്താണ് ഇന്ത്യ ഈ നേട്ടം കൈവരിച്ചത്.

ഏപ്രില്‍-മെയ് മാസങ്ങളില്‍ തുറമുഖ മന്ത്രാലയം പുറത്തുവിട്ട എസ്റ്റിമേറ്റ് ഡാറ്റ അനുസരിച്ച്, പ്രധാന തുറമുഖങ്ങളില്‍ ചരക്ക് കൈകാര്യം ചെയ്യുന്നത് വര്‍ഷം തോറും 4.02 ശതമാനം വര്‍ധിച്ചിട്ടുണ്ട്. ഇത് ഇപ്പോള്‍ 139.3 ദശലക്ഷം ടണ്ണാണ്.

താരതമ്യപ്പെടുത്തുമ്പോള്‍, ചരക്ക് വോള്യത്തില്‍ ഏപ്രിലില്‍ 2 ശതമാനം മാത്രമാണ് വര്‍ധിച്ചത്, 2023-24 ആയപ്പോഴേക്കും ഏകദേശം 4.4 ശതമാനം. പ്രധാന തുറമുഖങ്ങള്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ ഉടമസ്ഥതയിലുള്ളവയാണ്.

അതേസമയം പ്രധാനമല്ലാത്ത തുറമുഖങ്ങള്‍ സംസ്ഥാന സര്‍ക്കാരുകളുടെയും സ്വകാര്യ കമ്പനികളുടെയും ഉടമസ്ഥതയിലുമാണ്.

മെയ് മാസത്തില്‍, ക്രൂഡ് ഓയില്‍, പെട്രോളിയം, ഓയില്‍സ് ആന്‍ഡ് ലൂബ്രിക്കന്റ്‌സ് (പിഒഎല്‍) ഉല്‍പ്പന്നങ്ങള്‍ എന്നിവ മൊത്തം കാര്‍ഗോ അളവിന്റെ 29 ശതമാനം വരും.

2023-24 ന് ശേഷം, ഗുജറാത്തിലെ ദീന്‍ദയാല്‍ തുറമുഖ അതോറിറ്റി ഏറ്റവും ഉയര്‍ന്ന ചരക്ക് കൈകാര്യം ചെയ്യുന്ന ഒരു പ്രധാന തുറമുഖമായി തിരിച്ചുവരാന്‍ ശ്രമിക്കുകയാണ്.

മെയ് മാസത്തില്‍, തുറമുഖത്തിന്റെ വിദേശ ചരക്ക് വരവ് 23 ശതമാനം വര്‍ധിച്ചിട്ടുണ്ട്.

X
Top