ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം ഉയർന്നു

ന്യൂഡൽഹി: ഒക്‌ടോബർ 27ന് അവസാനിച്ച ആഴ്ചയിൽ ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 2.6 ബില്യൺ ഡോളർ ഉയർന്ന് 586.5 ബില്യൺ ഡോളറിലെത്തിയതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു.

മുമ്പ്, ഒക്‌ടോബർ 20ന് അവസാനിച്ച ആഴ്‌ചയിൽ ഫോറെക്‌സ് കരുതൽ ശേഖരം 2.36 ബില്യൺ ഡോളർ കുറഞ്ഞു, കരുതൽ ശേഖരം 583.5 ബില്യൺ ഡോളറായി താണിരുന്നു.

ആർബിഐ പുറത്തിറക്കിയ പ്രതിവാര സ്റ്റാറ്റിസ്റ്റിക്കൽ സപ്ലിമെന്റ് അനുസരിച്ച്, വിദേശ കറൻസി ആസ്തി (എഫ്സിഎ) 2.3 ബില്യൺ ഡോളർ ഉയർന്ന് 517.5 ബില്യൺ ഡോളറിലെത്തി.

സ്വർണശേഖരം 0.49 ബില്യൺ ഡോളർ ഉയർന്ന് 45.9 ബില്യൺ ഡോളറിലെത്തി, അതേസമയം എസ്ഡിആർ 15 മില്യൺ ഡോളർ കുറഞ്ഞ് 17.91 ബില്യൺ ഡോളറായി.

ഐഎംഎഫിലെ കരുതൽ നില 0.208 ബില്യൺ ഡോളർ കുറഞ്ഞ് 4.77 ബില്യൺ ഡോളറായി.
2021 ഒക്ടോബറിൽ, രാജ്യത്തിന്റെ ഫോറെക്സ് കിറ്റി എക്കാലത്തെയും ഉയർന്ന നിരക്കായ 645 ബില്യൺ ഡോളറിലെത്തിയിരുന്നു.

ആഗോള സംഭവവികാസങ്ങൾ മൂലമുണ്ടായ സമ്മർദ്ദങ്ങൾക്കിടയിൽ രൂപയെ പ്രതിരോധിക്കാൻ സെൻട്രൽ ബാങ്ക് വിദേശ നാണ്യ ശേഖരം വിന്യസിക്കുന്നതിനാൽ കരുതൽ ധനം കുറയുന്നു.

X
Top