നേപ്പാളിൽ 200, 500 രൂപയുടെ ഇന്ത്യൻ കറൻസികൾക്ക് അനുമതിആര്‍ബിഐ നടപടികള്‍: ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപം കുതിച്ചുയരുംയുഎസിന്റെ പുതിയ തീരുവ: ഇന്ത്യ കയറ്റുമതി ചെയ്യുന്ന 45% ഉത്പന്നങ്ങളും താരിഫ് പരിധിക്ക് പുറത്തെന്ന് കേന്ദ്രംഅലുമിനിയം ക്യാനുകളുടെ വിതരണം തടസപ്പെട്ടു; രാജ്യത്തെ ഡയറ്റ് കോക്ക് വിതരണത്തില്‍ കടുത്ത ക്ഷാമംഅംഗോള, വെനസ്വേല ക്രൂഡിലേക്ക് തിരിഞ്ഞ് ഇന്ത്യൻ എണ്ണക്കമ്പനികൾ

ഇന്ത്യയുടെ ഒന്നാംപാദ ധനക്കമ്മി 4.68 ലക്ഷം കോടി,  വാര്‍ഷിക ലക്ഷ്യത്തിന്റെ 29.9 ശതമാനം

ന്യൂഡല്‍ഹി: 2026 സാമ്പത്തികവര്‍ഷത്തെ ഒന്നാംപാദ ധനക്കമ്മി 4.68 ലക്ഷം കോടി രൂപയായി. വാര്‍ഷിക ലക്ഷ്യത്തിന്റെ 29.9 ശതമാനമാണിത്. തൊട്ടുമുന്‍വര്‍ഷത്തെ സമാന പാദത്തില്‍ ബജറ്റ് ലക്ഷ്യത്തിന്റെ  17.2 ശതമാനം മാത്രമായിരുന്നു ധനക്കമ്മി.

കഴിഞ്ഞപാദത്തില്‍ വരുമാനം 10.95 ലക്ഷം കോടി രൂപയായപ്പോള്‍ ചെലവ് 115.63 ലക്ഷം കോടി രൂപ. ഇത് യഥാക്രമം വാര്‍ഷിക ലക്ഷ്യത്തിന്റെ 31.3 ശതമാനവും 30.9 ശതമാനവുമാണ്.

നികുതി വരുമാനം 6.61 ലക്ഷം കോടി രൂപയും നികുതിയേതര വരുമാനം 4.03 കോടി രൂപയുമാണ്. ബജറ്റ് ലക്ഷ്യത്തിന്റെ 23.3 ശതമാനവും 69.2 ശതമാനവുമാണിത്. മുന്‍വര്‍ഷത്തില്‍ നികുതി വരുമാനം ബജറ്റ് ലക്ഷ്യത്തിന്റെ 27.7 ശതമാനവും നികുതിയേതര വരുമാനം 55.3 ശതമാനവുമായിരുന്നു.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ലാഭവിഹിത ഇനത്തില്‍ 2.69 ലക്ഷം കോടി രൂപ നല്‍കിയതാണ് നികുതി ഇതര വരുമാനം ഉയര്‍ത്തിയത്. മുന്‍വര്‍ഷത്തിലിത് 2.11 ലക്ഷം കോടി രൂപയായിരുന്നു. വരുമാനക്കമ്മി 1.51 ലക്ഷം കോടി അഥവാ ബജറ്റ് ലക്ഷ്യത്തിന്റെ 3.8 ശതമാനമാണ്.

X
Top