എം എസ് സി ഐ സൂചികയില്‍ ഇന്ത്യയുടെ വെയിറ്റേജ് ആറുവര്‍ഷത്തെ താഴ്ന്ന നിരക്കില്‍സംസ്ഥാനത്ത് ബീഫ് ക്ഷാമം രൂക്ഷംവ്യവസായ സ്ഥാപനങ്ങൾ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം വാങ്ങുന്നത് തടഞ്ഞ് ഉത്തരവ്യുഎസ് – ഇറാൻ യുദ്ധം: ആഗോള സാമ്പത്തിക വളർച്ച കോവിഡിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലേക്കെന്ന് ലോകബാങ്ക്ജിഡിപി കണക്കുകളിൽ സംശയം പ്രകടിപ്പിച്ച് രഘുറാം രാജൻ

ബെഞ്ച്മാര്‍ക്ക് ബോണ്ട് യീല്‍ഡ് കുതിച്ചുയര്‍ന്നു

ന്യൂഡല്‍ഹി: റീട്ടെയില്‍ പണപ്പെരുപ്പം കുത്തനെ ഉയര്‍ന്നതിനെത്തുടര്‍ന്ന് ഇന്ത്യയുടെ 10 വര്‍ഷത്തെ സോവറിന്‍ ബോണ്ട് യീല്‍ഡ് കുതിച്ചുയര്‍ന്നു. ബോണ്ട് യീല്‍ഡ് 0.58 ശതമാനം ഉയര്‍ന്ന് 7.25 ശതമാനമാകുകയായിരുന്നു. നിക്ഷേപകര്‍ സോവറിന്‍ ബോണ്ടുകള്‍ വില്‍പന നടത്തുകയാണ്.

ഓഗസ്റ്റ് 15, 16 തീയതികളില്‍  ഇന്ത്യ 10 വര്‍ഷ ബോണ്ടുളില്‍ വ്യാപാരം നടന്നിരുന്നില്ല. സ്വാതന്ത്ര്യദിനവും പാഴ്‌സി പുതുവത്സരവും കാരണമാണിത്. ബോണ്ട് യീല്‍ഡ് വര്‍ദ്ധിക്കുമ്പോള്‍ ബോണ്ടുകള്‍ക്ക് വിലയില്ലാതാകുന്നു.

ചില്ലറ പണപ്പെരുപ്പം ജൂലൈയില്‍ 7.44 ശതമാനത്തിലെത്തിയിരുന്നു. 15 മാസത്തെ ഉയര്‍ന്ന നിരക്കാണിത്.

മാത്രമല്ല, സാമ്പത്തികവിദഗ്ധര്‍ പ്രതീക്ഷിച്ച 6.6 ശതമാനത്തിലും അധികം. അഞ്ച്മാസത്തിന് ശേഷമാണ് കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡെക്‌സ് (സിപിഐ) പണപ്പെരുപ്പം ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) ടോളറന്‍സ് പരിധിയായ 2-6 ശതമാനത്തിന് മുകളിലെത്തുന്നത്.

X
Top