ജമ്മു & കശ്മീരിലെ ലിഥിയം ഖനനത്തിനുള്ള ലേലത്തിൽ ഒരു കമ്പനി പോലും പങ്കെടുത്തില്ലരാജ്യത്തെ 83 ശതമാനം യുവാക്കളും തൊഴില് രഹിതരെന്ന് റിപ്പോര്ട്ട്ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നുവെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യകിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ ഇതുവരെ 227.77 കോടിയുടെ നിക്ഷേപം

ഓഹരി വിപണിയിലെ ഇടപാടുകൾ ഇന്ന് മുതല്‍ ടി+1 രീതിയിൽ; ചൈനയ്ക്ക് ശേഷം വിപണിയിൽ ടി+1 രീതി നടപ്പാക്കുന്ന ആദ്യ രാജ്യമായി ഇന്ത്യ

ന്ന് ഇന്ത്യന്‍ ഓഹരി വിപണിയെ സംബന്ധിച്ച ഒരു പ്രധാനപ്പെട്ട ദിവസമാണ്. ടി+1 സെറ്റില്‍മെന്റ് രീതിയിലേക്കുള്ള ഓഹരി വിപണിയുടെ മാറ്റം ഇന്ന് മുതല്‍ പൂര്‍ണമായും പ്രബല്യത്തില്‍ വരും. 2022 ഫെബ്രുവരി 25 മുതല്‍ തുടങ്ങിയ നടപടി ക്രമങ്ങളാണ് കഴിഞ്ഞ വെള്ളിയാഴ്ചയോടെ പൂര്‍ത്തിയായത്.

വിപണി മൂല്യത്തില്‍ പിന്നിലുള്ള 100 ഓഹരികളിലായിരുന്നു കഴിഞ്ഞ വര്‍ഷം ആദ്യം ടി+1 സെറ്റില്‍മെന്റ് നടപ്പാക്കിയത്. പിന്നീട് കൂടുതല്‍ ഓഹരികള്‍ ഈ വിഭാഗത്തിലേക്ക് കൊണ്ടുവന്നു. ഇന്ന് മുതല്‍ വിപണി മൂല്യത്തിന്റെ 80 ശതമാനവും കൈയ്യടക്കിയിരിക്കുന്ന 200 സ്റ്റോക്കുകളും ഈ രീതിയില്‍ സെറ്റില്‍ ചെയ്യും.

എന്താണ് ടി+1 ?

ടി സൂചിപ്പിക്കുന്നത് വ്യാപാരം നടക്കുന്ന ദിവസത്തെയാണ്. ഇനിമുതല്‍ വ്യാപാരം നടത്ത് തൊട്ടടുത്ത പ്രവര്‍ത്തി ദിവസം തന്നെ ഇടപാട് പൂര്‍ത്തിയാവും. അതായത് ഓഹരി വില്‍പ്പന/വാങ്ങല്‍ അടുത്ത ദിവസം തന്നെ നിങ്ങളുടെ ഡീമാറ്റ് അക്കൗണ്ടില്‍ കാണിക്കും. 2003 മുതല്‍ രാജ്യം ടി+2 രീതിയാണ് പിന്തുടര്‍ന്നിരുന്നത്. ഇടപാട് പൂര്‍ത്തിയാക്കാന്‍ വ്യാപാരം നടന്നതിന് ശേഷം രണ്ട് ദിവസം സമയം ലഭിച്ചിരുന്നു.

ഇത് ആദ്യമായല്ല ഇടപാട് പൂര്‍ത്തിയാക്കാനുള്ള സമയം ഇന്ത്യയില്‍ ചുരുക്കുന്നത്. ടി+3യില്‍ നിന്നാണ് 2003ല്‍ ടി+3യിലേക്ക് മാറിയത്. അതിനും മുമ്പ് ടി+5 രീതിയാണ് ഇന്ത്യന്‍ വിപണികള്‍ പിന്തുടര്‍ന്നിരുന്നത്. പ്രധാനപ്പെട്ട ഓഹരികളില്‍ ചൈനയ്ക്ക് ശേഷം ടി+1 രീതി നടപ്പാക്കുന്ന ആദ്യ രാജ്യമാണ് ഇന്ത്യ.

യുഎസ് ഓഹരി വിപണിയിലും ഈ രീതിയിലേക്ക് മാറാനുള്ള തയ്യാറെടുപ്പിലാണ്. യുഎസ്, യൂറോപ്പ്, ജപ്പാന്‍ എന്നിവയുള്‍പ്പെടെ ഭൂരിഭാഗം അന്താരാഷ്ട്ര വിപണികളിലും ഇപ്പോഴും ടി+2 രീതിയിലാണ് വ്യപാരം. വൈകാതെ യുഎസും ടി+1ലേക്ക് മാറിയേക്കും.

നേട്ടങ്ങള്‍

വേഗത്തിലുള്ള ഓഹരി കൈമാറ്റം, പ്രവര്‍ത്തന ക്ഷമത, പണ ലഭ്യത, കൂടുതല്‍ ഇടപാടുകള്‍ തുടങ്ങിയവ ടി+1ന്റെ നേട്ടമാണ്. ഇടപാട് പൂര്‍ത്തിയാവുന്നതിനുള്ള സമയം ചുരുങ്ങുന്നതിലൂടെ നിക്ഷേപകരിലേക്ക് കൂടുതല്‍ പണം എത്തുകയും പങ്കാളിത്തം ഉയരുകയും ചെയ്യാം.

അതേ സമയം, സമയ മേഖലയിലെ വ്യത്യാസം കൊണ്ട് വിദേശ നിക്ഷേപകര്‍ക്ക് ഈ രീതി പ്രായോഗിക ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചേക്കും. പണം കണ്ടെത്താനുള്ള ചെലവും ഉയര്‍ത്താം.

X
Top