ഇന്ത്യൻ റിഫൈനറികൾ ഇറാൻ എണ്ണയ്ക്കുള്ള പണം നൽകുന്നത് യുവാൻ വഴിപാചക വാതക പ്രതിസന്ധി: പകരം ഇന്ധനമായി എഥനോൾ ഉപയോഗം പരിഗണിക്കാൻ കേന്ദ്രംകൊച്ചി – തൂത്തുക്കുടി പ്രകൃതിവാതക പൈപ്പ്‍ലൈൻ വരുന്നു; കന്യാകുമാരി വഴി ആകെ ദൂരം 425 കിലോമീറ്റർഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തില്‍ വന്‍ കുതിച്ചുചാട്ടംടൂറിസം, ഏവിയേഷന്‍ മേഖലയെ കാത്തിരിക്കുന്നത് 18,000 കോടിയുടെ നഷ്ടം

ഇന്ത്യൻ റിഫൈനറികൾ ഇറാൻ എണ്ണയ്ക്കുള്ള പണം നൽകുന്നത് യുവാൻ വഴി

ന്യൂഡൽഹി: യുഎസ് ഉപരോധങ്ങളിൽ നിന്നുള്ള ഇളവ് പ്രയോജനപ്പെടുത്തി ഇന്ത്യ വാങ്ങുന്ന പരിമിതമായ ഇറാനിയൻ എണ്ണയ്ക്കുള്ള പണം ഇന്ത്യൻ റിഫൈനറികൾ നൽകുന്നത് ചൈനീസ് യുവാൻ വഴിയാണെന്ന് റിപ്പോർട്ട്. ഇത്തരം ഇടപാടുകൾ പൂർണ്ണമായും നിയമവിധേയമാണെന്ന് സർക്കാർ പ്രതികരിച്ചു.

ആഗോള ഊർജ വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കാൻ ലക്ഷ്യമിട്ട് റഷ്യ, ഇറാൻ എന്നീ രാജ്യങ്ങളിൽ നിന്ന് എണ്ണ വാങ്ങുന്നതിനേർപ്പെടുത്തിയിരുന്ന ഉപരോധത്തിൽ അമേരിക്ക കഴിഞ്ഞ മാസം ഇളവ് കൊണ്ടുവന്നിരുന്നു. റഷ്യൻ എണ്ണയ്ക്കുള്ള ഉപരോധ ഇളവ് യുഎസ് മേയ് ആറ് വരെ ദീർഘിപ്പിച്ചിട്ടുണ്ട്.

ഇറാനിയൻ ക്രൂഡ് ഓയിലിന്റെ ഇളവ് നാളെ അവസാനിക്കും. ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെൻ്റ് ഈയാഴ്ച ആദ്യം തന്നെ ഈ ഇളവ് നീട്ടി നൽകില്ലെന്ന് വ്യക്തമാക്കിയിരുന്നു.

പണമിടപാടുകൾ നടത്തുന്നതിലെ ബുദ്ധിമുട്ട് കാരണം ചില ഉപഭോക്താക്കൾ പിൻവാങ്ങിയെങ്കിലും, ചില റിഫൈനറികൾ നിലവിൽ ഇറാനിയൻ എണ്ണ സംഭരിക്കുന്നുണ്ട്. ഏഴ് വർഷത്തിനുശേഷം ആദ്യമായാണ് ഇന്ത്യ ഇറാനിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത്.

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ രണ്ട് കോടി ഡോളർ വിലമതിക്കുന്ന 20 ലക്ഷം ബാരൽ ഇറാനിയൻ ക്രൂഡ് ഓയിൽ ‘ജയ’ എന്ന ടാങ്കർ കപ്പലിൽ നിന്ന് വാങ്ങി. ഇറാനിയൻ എണ്ണയുമായി മറ്റ് നാല് കപ്പലുകൾക്കും ഇന്ത്യയിൽ അടുക്കാൻ അനുമതി ലഭിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

ഈ എണ്ണ ഇടപാടുകൾക്ക് വേണ്ടിയുള്ള പണം ഐസിഐസിഐ ബാങ്ക് വഴിയാണ് കൈമാറുന്നത്. ഇത് ചൈനീസ് യുവാൻ വഴിയാണ് സെറ്റിൽമെന്റ് അക്കൗണ്ടുകളിലേക്ക് എത്തുന്നത്. ഈ വിഷയത്തിൽ സംശയാസ്പദമായി ഒന്നുമില്ലെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

“ഞങ്ങളുടെ ആഭ്യന്തര ആവശ്യങ്ങൾ നിറവേറ്റുക എന്നതാണ് പ്രധാനം. എണ്ണക്കന്പനികൾ നിയമങ്ങൾ പാലിച്ചാണ് പ്രവർത്തിക്കുന്നത്,” പെട്രോളിയം – പ്രകൃതി വാതക മന്ത്രാലയം ജോയിൻ്റ് സെക്രട്ടറി സുജാത ശർമ്മ പറഞ്ഞു.

യുഎസ്, ഇസ്രയേൽ, ഇറാൻ എന്നിവർ തമ്മിലുള്ള യുദ്ധം കാരണം ലോകത്തിലെ എണ്ണ ഗതാഗതത്തിൻ്റെ അഞ്ചിലൊന്ന് കൈകാര്യം ചെയ്യുന്ന ഹോർമുസ് കടലിടുക്ക് അടച്ചിരുന്നു. ഇത് ക്രൂഡ് ഓയിലിൻ്റെയും ഗ്യാസിൻ്റെയും വില കുതിച്ചുയരാൻ കാരണമായി.

എന്നിരുന്നാലും, മറ്റ് ഏഷ്യ-പസഫിക് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യയ്ക്ക് ഇതിൻ്റെ ആഘാതം താരതമ്യേന കുറവാണ്.

X
Top