Alt Image
വീടും ഭൂമിയും വിൽക്കുമ്പോഴുള്ള ഇൻഡക്സേഷൻ എടുത്ത് കളഞ്ഞത് ബാദ്ധ്യതയാകും; റി​യ​ൽ​ ​എ​സ്‌​റ്റേ​റ്റ് ​മേഖലയുടെ ഭാവിയിൽ ആ​ശ​ങ്ക​യോടെ നി​ക്ഷേ​പ​ക​ർവമ്പൻ കപ്പൽ കമ്പനികൾ വിഴിഞ്ഞത്തേക്ക് എത്തുന്നുചൈനീസ് കമ്പനികളുടെ നിക്ഷേപ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നുധാതുക്കള്‍ക്ക്‌ നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്: സുപ്രീംകോടതിഭക്ഷ്യ വിലക്കയറ്റം നേരിടാൻ 10,000 കോടിയുടെ പദ്ധതിയുമായി സര്‍ക്കാര്‍

പിറ്റ് ലൈൻ വൈദ്യുതീകരണത്തിന് വൻ പദ്ധതിയുമായി ഇന്ത്യൻ റെയിൽവേ

പ്രതിദിനം 2 ലക്ഷം ലിറ്റർ ഡീസൽ ലാഭിക്കാനുള്ള പദ്ധതിയുമായി ഇന്ത്യൻ റെയിൽവേ രംഗത്ത്. റെയിൽ കോച്ചുകളുടെ അറ്റക്കുറ്റപ്പണിക്കായുള്ള പിറ്റ് ലൈൻ വൈദ്യുതീകരിക്കുന്നതിലൂടെയാണ് ഗണ്യമായ തോതിൽ ഇന്ധനം ലാഭിക്കാൻ സഹായിക്കുന്ന പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനൊപ്പം പ്രതിദിനം 2 കോടിയോളം രൂപ ലാഭിക്കാനും റെയിൽവേയ്ക്ക് സാധിക്കും. ഇത് സംബന്ധിച്ച വാ‌ർത്ത ദേശീയ ബിസിനസ് മാധ്യമമായ ഇക്കണോമിക് ടൈംസാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കാലാവസ്ഥാ മാറ്റത്തിന്റെ കടുത്ത ദൂഷ്യഫലങ്ങൾ ഒഴിവാക്കാനും പരിസ്ഥിതിയെ സംരംക്ഷിക്കാനുമുതകുന്ന കാർബൺ ന്യൂട്രാലിറ്റി പദ്ധതികൾ 2030ഓടെ നടപ്പാക്കണമെന്ന് ഇന്ത്യൻ റെയിൽവേയ്സിന്റെ വലിയ സ്വപ്നത്തോട് ചേർന്ന് നിൽക്കുന്നതാണ് ഈ പദ്ധതി.

2023 ഡിസംബറോടെ അറ്റക്കുറ്റപ്പണി നടത്തുന്നതിനായുള്ള രാജ്യത്തെ 411 പിറ്റ് ലൈനുകൾ വൈദ്യുതീകരിക്കുകയും പരമ്പരാഗത ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം അവസാനിപ്പിക്കാനുമാണ് ശ്രമിക്കുന്നതെന്ന് റെയിൽവേ വകുപ്പ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു.

ഇതിനകം 302 പിറ്റ് ലൈനുകളിലെ വൈദ്യുതീകരണം പൂർത്തിയാക്കിയെന്നതും ശ്രദ്ധേയമാണ്.

ട്രെയിൻ സർവീസിൽ നിർണായക സേവനം നൽകുന്നതിനായാണ് പിറ്റ് ലൈനുകൾ ഉപയോഗപ്പെടുത്തുന്നത്.

ഓരോ സർവീസിനും മുന്നോടിയായി ട്രെയിൻ കോച്ചുകളിലെ ലൈറ്റ്, ഫാൻ, മൊബൈൽ ചാർജിങ് പോയിൻറ് പോലെയുള്ള ഇലക്ട്രിക്കൽ ഉപകരണങ്ങളുടെ പ്രവർത്തനം പരിശോധിച്ച് ഉറപ്പാക്കുകയാണ് പ്രധാനമായും പിറ്റ് ലൈനുകളെ പ്രയോജനപ്പെടുത്തുന്നത്.

അതുപോലെ പിറ്റ് ലൈനുകൾ വൈദ്യുതീകരിക്കുന്നതോടെ 70 മുതൽ 80 ശതമാനം വരെ ചെലവ് ലാഭിക്കാനാകുമെന്നും റെയിൽവേ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. ഈ പദ്ധതിയിലൂടെ വാർഷികമായി 450 കോടിയിലധികം ആദായം നേടാനാകുമെന്നും കരുതപ്പെടുന്നു.

നിലവിൽ ഹെഡ്-ഓൺ-ജനറേഷൻ (HOG) സംവിധാനത്തിലാണ് എൽഎച്ച്ബി റേക്കുകളുടെ പ്രവർത്തനം.

ഡീസൽ അധിഷ്ഠിത റേക്കുകളുടെ പ്രവർത്തനത്തിന് ഭാരിച്ച ചെലവാണുള്ളത്. വാർഷികമായി 668 കോടി രൂപയാണ് ആവർത്തന ചെലവിനത്തിൽ റെയിൽവേയ്ക്ക് നേരിടേണ്ടി വരുന്നത്. കൂടാതെ 20 ശതമാനം നിരക്കിൽ വർഷം തോറും ചെലവ് വർധിക്കുകയും ചെയ്യുന്നുണ്ട്.

ഈയൊരു പശ്ചാത്തലവും പിറ്റ് ലൈനുകളുടെ വൈദ്യുതീകരണത്തിന് വേഗം കൂട്ടുന്നതിന് പ്രേരണയേകി.

2022-ലെ ഇന്ത്യൻ റെയിൽവേ നടത്തിയ ആഭ്യന്തര പരിശോധനയിൽ, പിറ്റ് ലൈനുകളിൽ ലിങ്ക് ഹോഫ്മാൻ ബുഷ് (LHB) റേക്കുകളുടെ അറ്റക്കുറ്റപ്പണിക്കായി പ്രതിദിനം 1,84,000 ലിറ്റർ ഡീസൽ വേണ്ടിവരുന്നതായി പ്രത്യേകം ചൂണ്ടിക്കാട്ടിയിരുന്നു.

2022-ലെ ഇന്ത്യൻ റെയിൽവേ നടത്തിയ ആഭ്യന്തര പരിശോധനയിൽ, പിറ്റ് ലൈനുകളിൽ ലിങ്ക് ഹോഫ്മാൻ ബുഷ് (LHB) റേക്കുകളുടെ അറ്റക്കുറ്റപ്പണിക്കായി പ്രതിദിനം 1,84,000 ലിറ്റർ ഡീസൽ വേണ്ടിവരുന്നതായി പ്രത്യേകം ചൂണ്ടിക്കാട്ടിയിരുന്നു.

പിറ്റ് ലൈനുകളിൽ വൈദ്യുതി വിതരണം ഇല്ലാത്തതിനാൽ, എൽഎച്ച്ബി കോച്ചുകളുടെ അറ്റക്കുറ്റപ്പണിക്കായി ഡീസൽ ജനറേറ്റുകൾ ഉപയോഗിക്കുന്നതിനാലാണ് ഇത്രയധികം ഇന്ധനം ആവശ്യമായി വരുന്നത്.

ഇതിന് പകരം ഇന്ത്യൻ റെയിൽവേ ശൃംഖലയിൽ എൽഎച്ച്ബി റേക്കുകളുടെ പരിശോധനയ്ക്കായി ഗ്രിഡ് മുഖേന 750 വോൾട്ടിന്റെ ഊർജ വിതരണം നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.

X
Top