വളർച്ചാനിരക്കിൽ ഇരട്ടയക്ക മുന്നേറ്റവുമായി തമിഴ്നാട്പെട്രോളിൽ ഉയർന്ന അളവിൽ എഥനോൾ; കരട് വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര സർക്കാർഉഷ്ണതരംഗവും കാലവർഷത്തിലെ കുറവും വെല്ലുവിളിയാകുന്നു; വിലക്കയറ്റ ഭീഷണിയില്‍ ഇന്ത്യപ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോര്‍ട്ട്രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തം

ഹൈവേ അസ്തികള്‍ വഴി കേന്ദ്രസര്‍ക്കാര്‍ 1.42 ലക്ഷം കോടി രൂപ സമാഹരിച്ചു

ന്യൂഡല്‍ഹി; 2025 സാമ്പത്തികവര്‍ഷത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഹൈവേ അസ്തികള്‍ വഴി 1,42,758 കോടി രൂപ സമാഹരിച്ചു. റോഡ്, ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്ക്കരി ലോക്‌സഭയില്‍ അറിയിച്ചതാണിത്.

നടപ്പ് സാമ്പത്തികവര്‍ഷത്തിലിത് 30,000 കോടി രൂപയാണ്. ടോള്‍ ഓപ്പറേറ്റ് & ട്രാന്‍സ്ഫര്‍, ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ്, സെക്യൂരിറ്റൈസേഷന്‍ (എസ്പിവി വഴിയുള്ള പ്രോജക്ട് അധിഷ്ഠിത ധനസഹായം) എന്നീ മൂന്ന് രീതികളിലൂടെയാണ് സര്‍ക്കാര്‍ ഹൈവേ ആസ്തികള്‍ മോണിറ്റൈസ് ചെയ്യുന്നത്.

2025 ജൂലൈ 31 വരെ റോഡപകടങ്ങളില്‍ പെട്ട 4971 പേര്‍ക്ക് ചികിത്സ നല്‍കി. പണരഹിത ചികിത്സാപദ്ധതി പ്രകാരമാണിത്. വാഹന്‍ പോര്‍ട്ടലില്‍ ലഭ്യമായ ഡാറ്റ പ്രകാരം, വാഹനങ്ങളില്‍ ഘടിപ്പിച്ചിരിക്കുന്ന ആകെ ഹൈ സെക്യൂരിറ്റി രജിസ്‌ട്രേഷന്‍ പ്ലേറ്റുകളുടെ എണ്ണം 20,16,32,06 ആണ്.

2025 ഓഗസ്റ്റ് 12 വരെ രജിസ്റ്റര്‍ ചെയ്ത വെഹിക്കിള്‍ സ്‌ക്രാപ്പിംഗ് ഫെസിലിറ്റികളില്‍ (ആര്‍വിഎസ്എഫ്) ആകെ 2,76,990 വാഹനങ്ങള്‍ സ്‌ക്രാപ്പ് ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

X
Top