മൊത്തവില പണപ്പെരുപ്പത്തില്‍ വൻ വര്‍ധനവ്ടെക്‌സ്റ്റൈല്‍ മേഖലയില്‍ ഇന്ത്യയുടെ കുതിപ്പ്; വിപണി മൂല്യം 16 ലക്ഷം കോടി കടന്നുആഗോള ഊർജ പ്രതിസന്ധി ഉടനടി മാറില്ലെന്ന് വിദഗ്ധർ; ഹോർമുസ് കടലിടുക്കിൽ കുടുങ്ങി എണ്ണക്കപ്പലുകൾറഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ ക്രൂഡോയിൽ ഇറക്കുമതി വർധിച്ചുവിലക്കയറ്റത്തോതിൽ വീണ്ടും വർധന; ചീത്തപ്പേരിന്റെ ‘ടോപ് 5ൽ’ നിന്ന് കേരളം ഇക്കുറിയും രക്ഷപ്പെട്ടു

ആഴ്ചാവസാനത്തില്‍ മാറ്റമില്ലാതെ വിപണികള്‍

മുംബൈ: ഉയര്‍ന്ന ചാഞ്ചാട്ടത്തിനൊടുവില്‍ ഇന്ത്യന്‍ ബെഞ്ച് മാര്‍ക്ക് സൂചികകള്‍ മാറ്റമില്ലാതെ തുടര്‍ന്നു. സെന്‍സെക്‌സ് 89.13 അഥവാ 0.15 ശതമാനം ഉയര്‍ന്ന് 58387.93 ലെവലിലും നിഫ്റ്റി 15.50 പോയിന്റ് അഥവാ 0.09 ശതമാനം ഉയര്‍ന്ന് 17397.50 പോയിന്റിലും വ്യാപാരം അവസാനിപ്പിച്ചു. അള്‍ട്രാടെക് സിമന്റ്, ഐസിഐസിഐ ബാങ്ക്, ഭാരതി എയര്‍ടെല്‍ എന്നിവയാണ് മികച്ച നേട്ടം കൈവരിച്ച ഓഹരികളില്‍ മുന്നിലുള്ളത്.

അതേസമയം മഹീന്ദ്ര ആന്റ് മഹീന്ദ്ര, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, മാരുതി സുസുക്കി എന്നിവയാണ് നഷ്ടമുണ്ടാക്കിയ പ്രമുഖ ഓഹരികള്‍. മൊത്തം 1807 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1466 ഓഹരികള്‍ താഴെ വീണു. 144 ഓഹരി വിലകളില്‍ മാറ്റമില്ല.

ഊര്‍ജ്ജ, വാഹന മേഖലകള്‍ ഒരു ശതമാനം ദുര്‍ബലമായപ്പോള്‍ സാമ്പത്തികം, ഐടി ഓഹരികളില്‍ വാങ്ങല്‍ ദൃശ്യമായി.പ്രതീക്ഷയ്ക്കപ്പുറമുള്ള റിപ്പോ നിരക്ക് വര്‍ധനവിനെ വിപണി സ്വാഗതം ചെയ്‌തെന്ന്‌ ജിയോജിത്തിലെ വിനോദ് നായര്‍ നിരീക്ഷിക്കുന്നു. ബോണ്ട് യീല്‍ഡ് കൂടിയത് അതാണ് കാണിക്കുന്നത്.

ലോഹ വിലകള്‍ ഇടിയുമ്പോഴും പണപ്പെരുപ്പ അനുമാനം, സഹന പരിധിയ്ക്ക് മുകളിലാണുള്ളത്. 6.7 ശതമാനമാണ് 2023 സാമ്പത്തികവര്‍ഷത്തില്‍ ആര്‍ബിഐ കണക്കുകൂട്ടുന്ന പണപ്പെരുപ്പം. മൂന്ന്, നാല് പാദങ്ങളിലെ പണപ്പെരുപ്പം യഥാക്രമം 4 ശതമാനം, 4.1 ശതമാനം എന്നിങ്ങനെ ആയതിനാല്‍ ഭാവിയെക്കുറിച്ച് വിപണിയ്ക്ക് പ്രതീക്ഷയാണുള്ളതെന്നും വിനോദ് നായര്‍ പറഞ്ഞു.

X
Top