2028 ഓടെ ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകുമെന്ന് ഐഎംഎഫ്; 2030ല്‍ 7.1 ട്രില്യണ്‍ ഡോളര്‍ സ്വപ്നംകരവഴി കണ്ടെയ്നർ നീക്കം: രാജ്യാന്തര ചരക്കുകവാടമാകാൻ വിഴിഞ്ഞം; ആദ്യ ബുക്കിങ് അമേരിക്കയിലെ ഹൂസ്റ്റണിലേക്ക്ഫ്രാൻസുമായി വമ്പന്‍ പ്രതിരോധ കരാറിന് ഇന്ത്യ; റഫാല്‍ യുദ്ധവിമാനങ്ങള്‍ രാജ്യത്ത് തന്നെ നിര്‍മ്മിക്കുംരാജ്യത്ത് സ്റ്റീലിന് വൻ ഡിമാൻഡ്; ഉപഭോഗം റെക്കോർഡിൽ, ഇറക്കുമതി ആശ്രയത്വം തുടരുന്നുആഗോള വിപണികളുമായി മത്സരിക്കാൻ ഇന്ത്യ; ഇറക്കുമതി തീരുവ 10 ശതമാനത്തിൽ താഴെയാക്കും

ഇന്ത്യ–യുഎസ് വ്യാപാരം 500 ബില്യൻ ഡോളറിലേക്ക്

ന്യൂഡൽഹി: ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാരക്കരാറിനുള്ള പ്രാഥമിക രൂപരേഖ ഏതാനും ആഴ്ചകൾക്കുള്ളിൽ തയാറാക്കുമെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു.

ഇരുരാജ്യങ്ങളിലും പ്രതിനിധികൾ വരും ആഴ്ചകളിൽ ഒരുമിച്ചിരുന്ന് ചർച്ചകൾ നടത്തുമെന്ന് അഡീഷനൽ സെക്രട്ടറി രാജേഷ് അഗർവാൾ പറഞ്ഞു.

2030ൽ ഇന്ത്യയും യുഎസും തമ്മിലുള്ള പ്രതിവർഷ വ്യാപാരം 50,000 കോടി (500 ബില്യൻ) ഡോളറാക്കി വർധിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസി‍ഡന്റ് ഡോണൾഡ് ട്രംപും തമ്മിലുള്ള ചർച്ചയിൽ ധാരണയായിരുന്നു. ഇതിനായി ‘മിഷൻ 500’ എന്ന ലക്ഷ്യവും പ്രഖ്യാപിച്ചിരുന്നു.

വ്യാപാര ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര കരാർ (ബിടിഎ). വ്യാപാരത്തിന് തടസ്സമാകുന്ന തീരുവകളും മറ്റു നിയന്ത്രണങ്ങളും (നോൺ–താരിഫ്) പരമാവധി കുറയ്ക്കാനും ശ്രമിക്കും.

ഇരുരാജ്യങ്ങളും തമ്മിൽ താരതമ്യം ചെയ്യുമ്പോൾ, ഉയർന്ന തീരുവ നിലവിലുള്ള ഇന്ത്യയായിരിക്കും കൂടുതൽ ഇളവു നൽകേണ്ടി വരിക. ഇതുവഴി യുഎസ് ഇറക്കുമതി കൂടാം.

ലോകരാജ്യങ്ങളിൽ ഇപ്പോൾ തന്നെ കുറഞ്ഞ ശരാശരി തീരുവയുള്ള രാജ്യങ്ങളിലൊന്നായതിനാൽ യുഎസിന് ഇനി കാര്യമായി നിരക്കു കുറയ്ക്കേണ്ടി വരില്ല.

2021 മുതൽ 24 വരെ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് യുഎസ്.

X
Top